Category archive

Entertainment

ആത്മഹത്യ ചെയ്യാതെ എങ്ങനെ പിടിച്ച് നിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, വന്ന വഴികളെക്കുറിച്ച് ശാലു മേനോൻ

in Entertainment

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി

കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഡാന്‍സ് വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാവുന്നത്. അമ്മയെയും

അമ്മൂമ്മയെയും കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റേത് മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ്. അമ്മ, അമ്മൂമ്മ, താന്‍. എന്നാല്‍ അടുത്തിടെ അമ്മൂമ്മ മരണപ്പെട്ടുവെന്നും താനും അമ്മയും മാത്രമാണ് ഇപ്പോള്‍ കഴിയുന്നതെന്നും അമ്മൂമ്മയെ താന്‍ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്നും ശാലു മേനോന്‍ പറയുന്നു.

താന്‍ ഒരു കാലത്ത് ഒത്തിരി കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അപ്പോള്‍ പലരും തന്നോട് ചോദിച്ചിരുന്നു, ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യം ആയിരുന്നിട്ടും എങ്ങനെ ബോള്‍ഡായി പിടിച്ചുനിന്നുവെന്ന് എന്നും എല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രമായിരുന്നുവെന്നും ശാലു പറയുന്നു. ഞാന്‍

ഒരു തെറ്റും ചെയ്തിട്ടില്ല. താന്‍ എന്തിന് പിന്നെ പേടിക്കണമെന്നും തനിക്ക് മറ്റാരും പിന്തുണയായി ഇല്ലെങ്കിലും അമ്മയും അമ്മൂമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും അച്ഛന്‍ മരിച്ചിട്ട് പോലും കുടുംബം തകരാതെ മുന്നോട്ട് കൊണ്ടുപോയതും തങ്ങള്‍ മൂന്നുപേരും കരുത്തോടെ നിന്നതുകൊണ്ടാണെന്നും ശാലു പറയുന്നു.

ഈ റംസാൻ കാലത്ത് തന്നെ വേണമായിരുന്നു ബിഗ് ബോസ് വീട്ടിലേക്കുള്ള യാത്ര ജാസ്മിനെ വിമർശിച്ച് സോഷ്യൽ മീഡിയ

in Entertainment

ബിഗ് ബോസ് സീസൺ സിക്സ് ശക്തയായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ ഒരു യൂട്യൂബർ ആയ ജാസ്മിൻ നിരവധി ആരാധകരെ സ്വന്തമാക്കി തന്നെയാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത് ഇപ്പോൾ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകർ പങ്കുവെച്ച കുറിപ്പുകൾ ആണ് ശ്രദ്ധ നേടുന്നത് ആദ്യമായി ജാസ്മിൻ വരുന്നത് തട്ടം ഒന്നും ഇടാതെ നൃത്തം ചെയ്തു


കൊണ്ടായിരുന്നു അതിന്റെ പേരിൽ ഒരുപാട് സോഷ്യൽ മീഡിയ ആക്രമണങ്ങൾ ജാസ്മിൻ നേരിട്ടിട്ടുണ്ട് പിന്നീട് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രഷർ സഹിക്കാൻ കഴിയാതെ അത് ഉപേക്ഷിച്ചു. പിന്നീട് ജാസ്മിന്റെ ഉപ്പയ്ക്ക് സ്ട്രോക്ക് വന്നതോടെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആക്ടീവായി തുടങ്ങുന്നത് യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു അങ്ങനെ വളരെ പെട്ടെന്ന്

തന്നെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് തട്ടം ഒക്കെ ഇട്ടു കൊണ്ടായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിൽ താരം എഴുതിയത് അതോടെ സൈബർ ആക്രമണങ്ങൾ എത്തിയില്ല രണ്ടുമൂന്നു മാസം കൊണ്ട് തന്നെ ഒരു മില്യൻ സബ്സ്ക്രൈബേഴ്സിനെ ജാസ്മിൻ സ്വന്തമാക്കുകയും ചെയ്തിരുന്നു ഒരു സമയത്ത് അവരുടെ വിവാഹം മുടങ്ങുകയും ചെയ്തു പിന്നീട് സ്വന്തം

പ്രയത്നം കൊണ്ട് അവർ വീട് പുലർത്തുകയാണ് ചെയ്തത് തുടർന്നങ്ങോട്ട് ഇടയ്ക്ക് താരം തട്ടം ഒന്നും ഇടാതെയുള്ള വീഡിയോകൾ ചെയ്തു തുടങ്ങിയപ്പോൾ തെറിയഭിഷേകം അടക്കം ആളുകൾ നിന്നും ലഭിക്കാൻ തുടങ്ങി വലിയ പ്രശ്നങ്ങളിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ബിഗ് ബോസ് വീട്ടിലേക്കുള്ള എൻട്രിയും ഇപ്പോൾ വീണ്ടും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ

ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സൈബർ ആക്രമണം തന്നെയാണ് നോമ്പ് സമയത്താണ് ബിഗ്ബോസിൽ പോകുന്നത് ദീനിനെ പറയിപ്പിക്കാൻ സമുദായത്തിനെ പറയിപ്പിക്കാൻ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് പലരും കമന്റുകളുമായി എത്തുന്നത് അതോടൊപ്പം തന്നെ ജാസ്മിന്റെ ഷോട്ട്സ് വീഡിയോസിന് താഴെയും ഈ റംസാൻ സമയത്ത് തന്നെ പോകണമായിരുന്നു അല്ലേ

ബിഗ്ബോസിൽ എന്നാണ് പലരും ചോദിക്കുന്നത് ജാസ്മിനോട് ചില പ്രത്യേകമായ വൈരാഗ്യം ഉള്ളതുപോലെയാണ് പലയാളുകളും സംസാരിക്കുന്നത് അത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കും ഒരു സ്വന്തമിഷ്ടത്തിന് ജീവിക്കാൻ പാടില്ല എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത് അത് വളരെ മോശമാണ് എന്ന് ചിലർ കമന്റ് കളിലൂടെ പറയുന്നു.

അമിത വണ്ണത്തിനുകാരണം ഹോർമോൺ പ്രശ്നങ്ങൾ‌, ശരീര ഭാരം എന്നെ പരാജയപ്പെടുത്തുന്നപോലെ എനിക്ക് തോന്നി- വിദ്യ ബാലൻ

in Entertainment

ബോളിവുഡിൽ സ്വന്തമായൊരു ഇരിപ്പിടമുള്ള നടിയാണ് വിദ്യാബാലൻ. സിനിമകൾ തെരഞ്ഞെടു ക്കുന്നതിൽ കരിയറിന്റെ തുടക്ക കാലം മുതൽ ശ്രദ്ധാലുവാണ് വിദ്യബാലൻ. പ്രാധാന്യം കുറഞ്ഞവേഷങ്ങൾ വിദ്യബാലൻ തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകൾ നടിയെ തേടി എത്തുകയും ചെയ്തു. ശരീരവണ്ണത്തിന്റെ പേരിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം

നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധി കളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പിസിഒഡി ഉൾപ്പെടെയുള്ള ഹോർമോൺ പ്രശ്‌നങ്ങൾ എനിക്കുണ്ട്. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി. നടിയുടെ വാക്കുകൾ ഇങ്ങനെ… എന്നിലെ

സ്ത്രീത്വത്തെ ഞാൻ നിരസിച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കിൽ ഹോർമോൺ പ്രശ്‌നങ്ങൾ വന്നതെന്ന് ഞാൻ കരുതുന്നു. എനിക്കെപ്പോഴും ഒരു ആൺകു ട്ടിയേക്കാൾ മെച്ചപ്പെട്ട ആളാകണമായിരുന്നു. എന്നെ ഗർഭിണിയായപ്പോൾ എന്റെ അമ്മ ആഗ്രഹിച്ചത് ഒരു ആൺ കുട്ടിയെയാണ്. ചെറുപ്പ കാലത്ത് എനിക്ക് ചുറ്റുമുള്ള ആൺകുട്ടികൾക്ക് ലഭിക്കുന്ന പരി ഗണന എന്നെ സ്വാധീനിച്ചു.

ബന്ധുക്കൾ പലപ്പോഴും ആൺ കുട്ടികൾക്കാണ് പ്രഥമ പരിഗണന കൊടുത്തത്. ഒരിക്കൽ എന്റെ അങ്കിൾ അച്ഛനോട് പറഞ്ഞത് ആശങ്ക പ്പെടേണ്ട, നിങ്ങൾക്കൊപ്പം എപ്പോഴും എന്റെ മകൻ ഉണ്ടാകുമെന്നാണ്. എനിക്കത്കേട്ട് ദേഷ്യം വന്നു. ഞാനും എന്റെ സഹോദരിയും അടുത്ത് ഇരിക്കുന്നുണ്ട്. ഞങ്ങളുടെ അച്ഛന് വേണ്ടി മറ്റൊരാളുടെ മകൻ ആവശ്യമില്ല. ഇത്തരം സംസാരങ്ങൾ എന്നെ

ആഴത്തിൽ ബാധിച്ചു. ഇതെല്ലാം എന്നിലെ സ്‌ത്രൈണതയെ ഞാൻ തിരസ്‌കരിക്കാൻ കാരണമായി. ഹോർമോണൽ പ്രശ്‌നം എനിക്കെപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ എല്ലാ പരാജയ ങ്ങൾക്കും കാരണം എന്റെ ശരീര ഭാരമാണെന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. സിനിമകൾ പരാജയ പ്പെട്ടാൽ പോലും അതിന് കാരണവും എന്റെ ശരീരമാണെന്ന് വരെ ചിന്തിച്ചുവെന്നും വിദ്യ പറഞ്ഞു.

അമ്മയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു, താരാ കല്യാണിന്റെ രോഗാവസ്ഥയെകുറിച്ച് മകൾ സൗഭാഗ്യ, ആശ്വാസ വാക്കുകളുമായി സോഷ്യൽ മീഡിയ

in Entertainment

താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും സമൂഹമാദ്ധ്യമങ്ങിളിൽ സജീവമാണ്. ഇരുവരുടെയും ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വീഡിയോയും യൂട്യൂബിലും പങ്കുവക്കാറുണ്ട്. മുമ്പ് താരാ കല്യാണിന് തൈറോഡിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് ശബ്ദത്ത ബാധിച്ചതിനെ സംബന്ധിച്ചുള്ള വീഡിയോയും


മുമ്പ് പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ, താരാ കല്യാണിന് ശബ്ദം പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനെ കുറിച്ചുള്ള വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ്. താരാ കല്യാണിന് വേണ്ടി മകൾ സൗഭാഗ്യയാണ് വീഡിയോയിൽ സംസാരിച്ചത്. അമ്മയുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചുമാണ്

വീഡിയോയിൽ പറയുന്നത്. താരാ കല്യാണിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അമ്മയുടെ ശബ്ദത്തിന് കുറെ കാലങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയോ, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് ഞങ്ങൾ

കരുതിയത്. ഇതിനായി പല ചികിത്സകളും നടത്തിയെങ്കിലും ഒന്നിലും ഫലം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്‌ക്ക് തൈറോയിഡിന്റെ സര്‍ജറി ഉണ്ടായിരുന്നു. പക്ഷെ, ശബ്ദത്തിനൊന്നും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ശരിക്കും അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

‘സ്പാസ് മോഡിക് ഡിസ്ഫോണിയ’എന്ന രോഗമാണ് അമ്മക്ക്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അബ്നോർമൽ ആകുന്ന ഒരു അവസ്ഥയാണ്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. ഇതിൽ, അഡക്ടര്‍ എന്ന സ്റ്റേജിലാണ് അമ്മയുള്ളത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെ

തോന്നും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന് കൃത്യമായൊരു മരുന്നും ഇല്ല. ബോട്ടോക്സ് ആയിരുന്നു ഈ രോഗാവസ്ഥയിൽ നിന്നും രക്ഷനേടാനുള്ള ഏക
മാർഗം. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മ മരിച്ചത്. അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ കഴിഞ്ഞില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും

സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ വീണ്ടും വയ്യാതായി. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്. മൂന്നാഴ്ച കഴിഞ്ഞാൽ അമ്മയ്‌ക്ക് ശബ്ദം തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ.
പക്ഷേ, ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസം ഉണ്ടാകും. കൂടാതെ പാട്ട് പാടാനൊന്നും

സാധിക്കില്ല. അമ്മക്ക് മാത്രമല്ല, കേരളത്തിൽ ഒരുപാട് പേർക്ക് ഈ രോഗം വന്നിട്ടുണ്ട്. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന് അതിന് കഴിയാതെ വരുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്.’- സൗഭാഗ്യ പറഞ്ഞു.

ഭീമനെ വളച്ച ആ കുട്ടി മലയാളി ആണല്ലെ.. മേഘ തോമസിന്റെ അഡാർ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ..

in Entertainment

ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ താരമാണ് മേഘ തോമസ്. ഭീമന്റെ നായികമാരിൽ ആരാണ് ഇതെന്ന് പ്രേക്ഷകർക്ക് ഒരു ചെറിയ സംശയം വന്നേക്കാം. എന്നാൽ എഞ്ചിനീയർ കിന്നരി എന്ന് കേൾക്കുമ്പോഴോ…

അതെ ഭീമന്റെ പെണ്ണുങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു മേഘയുടേത്. ഭീമന്റെ വഴിയിൽ കർണ്ണാടക സ്വദേശിനിയായാണ് മേഘ പ്രത്യക്ഷപ്പെടുന്നത് എങ്കിലും നല്ല അസൽ മലയാളിയാണ് താരം. ഡൽഹി മലയാളിയാണ് മേഘ. അച്ഛനും അമ്മയും മലയാളികളാണ്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് മേഘ. ചിത്രത്തിൽ എത്തുന്നത് ഓഡീഷൻ വഴിയാണ്. ഡയറക്ടർ അഷ്‌റഫ് ഹംസ നേരിട്ട് വിളിച്ചായിരുന്നു ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

എന്നാൽ ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഭീമന്റെ വഴി മേഘയ്ക്ക് സമ്മാനിച്ചത് മികച്ച സിനിമ അനുഭവം കൂടിയാണ്. മലയാള സിനിമയിലെ തന്നെ മികച്ച അണിയറ പ്രവർത്തകരും അഭിനേതാക്കളുമായിരുന്നു

ഒപ്പം എത്തിയിരുന്നത്. പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഹൃദയത്തിൽ മേഘ എത്തിയത് ദർശനയുടെ സീനിയറായാണ്. ചെറിയ കഥാപാത്രമായിരുന്നു എങ്കിൽക്കൂടിയും മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചു. മേഘ അടുത്തിടെ ഇറങ്ങിയ

അഞ്ചക്കള്ളൻ കോക്കൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്, തുടർന്ന് സുരേഷ് ഗോപി ബിജു മേനോൻ ചിത്രമായ ഗരുഡനിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

ജാസ്മിൻ – ഗബ്രി പ്രണയം, ഇനി കെട്ടിപിടുത്തവും ഉമ്മവെക്കലുമാവും, നാടകമെന്ന് തുറന്നടിച്ച് മുൻ താരം രജിത് കുമാർ

in Entertainment

ബിഗ് ബോസ് മലയാളം സീസണുകളിലെല്ലാം മത്സരാർത്ഥികൾ പ്രണയ സ്ട്രാറ്റജികൾ പുറത്തെടുത്തിട്ടുണ്ട്. ഇത്തവണത്തെ സീസണിൽ ജാസ്മിൻ ജാഫറും ഗബ്രിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും ഒരുമിച്ച്

ഇരിക്കുന്നതും സംസാരിക്കുന്നതും ഇടപഴകുന്നതെല്ലാമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് കാരണമായത്. എന്നാൽ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും നാടകം മാത്രമാണെന്നാണ് മുൻ ബിഗ് ബോസ് മത്സാർത്ഥിയായ രജിത് കുമാർ പറയുന്നത്. ‘ജനങ്ങളെ പറ്റിക്കാൻ

വേണ്ടിയുള്ള പ്രണയ നാടകങ്ങളും കെട്ടിപിടിക്കലും സുഖമില്ലാത്ത കാര്യമാണ്. ഒരു മാസം കഴിഞ്ഞ് തുടങ്ങിയെങ്കിൽ ഞാനും പിന്തുണച്ചേനെ. ഒരു മാസം സഹിച്ചൂടെ. ഇത് കൈവിട്ട കളിയായിപ്പോയി, എമർജൻസി ആയിപ്പോയി. റിയൽ അല്ല, ഒരേയൊരു ദിവ്യമായ

പ്രണയമേ ഉണ്ടായിരുന്നുള്ളൂ, അത് പേളി മാണിയും ശ്രീനീഷും തമ്മിലുള്ള പ്രണയമായിരുന്നു. അതുപോലെ ഒന്നും ഇതുവരെ എത്തിയിട്ടില്ല. വരുമായിരിക്കാം പക്ഷേ, ഇനി എപ്പോഴെങ്കിലും ഞാനൊരു നല്ല മത്സരാർത്ഥിയായി പോകുന്നുണ്ടെങ്കിൽ നല്ല

മത്സരാർത്ഥി വന്നാൽ ഒരുപക്ഷേ ഞാൻ പ്രണയിക്കും. എന്റെ ഉള്ളിൽ ഒരു പ്രണയം ബാക്കി കിടക്കുന്നുണ്ട്. ദിവ്യമായൊരു പ്രണയം എനിക്ക് എവിടേയും കാണിക്കാൻ പറ്റിയിട്ടില്ല. നല്ല പ്രണയങ്ങൾ ഉണ്ട്. പക്ഷേ ഇവരുടേത് ഉഡായിപ്പ് പ്രണയമായിപ്പോയി. കണ്ടന്റ് ഇല്ല അവരുടെ കൈയ്യിൽ.

ഇപ്പോൾ പിരിയും. ഒന്ന് രണ്ടാഴ്ച നോക്കാം. ജാസ്മിൻ സപ്പോർട്ടിന് വേണ്ടിയാണ് ഗബ്രിയുടെ അടുത്ത് എത്തിയിരിക്കുന്നത്. അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കുമല്ലേ. അത് കഴിഞ്ഞാൽ ഉമ്മ വെക്കലാകും. പ്രണയം വർക്കാവില്ല, രണ്ട് ദിവസം

കഴിയുമ്പോൾ പ്രണയിക്കാൻ മുട്ടി നിൽക്കുകയായിരുന്നോ? ജനങ്ങൾ വിഡ്ഢികളാണോ? ഇല്ലെങ്കല റോക്കി പറഞ്ഞത് പോലെ പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് സെറ്റായിട്ട് വന്നതായിരിക്കും. റോക്കി കോടീശ്വരനായത് ഏഴായിരം സ്വകയര്‍ഫീറ്റ് വീട് വെച്ചത് ഒരുപക്ഷേ മാടിനെ പോലെ പണിയെടുത്തത്

കൊണ്ടായിരിക്കാം.അല്ലാതെ മില്യണ്‍സ് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ടല്ല. അവനെ ചിലപ്പോൾ നമ്മുക്കൊന്നും പിടിക്കില്ല. കാരണം മുടിക്ക് കളറൊക്കെ പുരട്ടിയത് കൊണ്ടൊക്കെ അവനെ പറ്റാതെ വരും. ചിലർക്ക് ദേഷ്യം തോന്നിയാലും എനിക്ക് അവനെ ഇഷ്ടമാണ്. കാരണം ജെനുവിനാണ് ഒറ്റയ്ക്ക് കളിക്കുന്നുണ്ട്.

ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം

in Entertainment


ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് പുഷ്പയിലെ സാമന്തയുടെ ഐറ്റം നമ്പര്‍ ആയ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അത്ര സുന്ദരിയല്ല എന്ന ചിന്തയാണ് തനിക്ക് എപ്പോഴും


ഉണ്ടായിരുന്നതെന്നും സാമന്ത. ഞാന്‍ അത്ര പോരെന്നും ഞാന്‍ സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു

ഞാന്‍. കാരണം സെ ക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൊണ്ടുവന്ന് നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത് എന്നും സാമന്ത പറഞ്ഞു. എന്നാല്‍ ഇനി

അത്തരം ഡാന്‍സ് നമ്പറില്‍ താന്‍ പ്രത്യക്ഷപ്പെടില്ലെന്നും താരം വ്യക്തമാക്കി. അതില്‍ താനിപ്പോള്‍ വെല്ലുവിളി കാണുന്നില്ല എന്നാണ് താരം പറയുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ സിനിമയിലെ ഗാനമായിരുന്നു ഊ ആണ്ടവ. ഐറ്റം നമ്പറായി എത്തിയ ഗാനം വലിയ രീതിയില്‍ ഹിറ്റാവുകയായിരുന്നു.

‘പൂര്‍ണചന്ദ്രനും ഞാനും തമ്മില്‍ ബന്ധമുണ്ട്; ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം’; അമല പോള്‍

in Entertainment

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്

അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പൂര്‍ണ ചന്ദ്രനും തന്റെ മനസും തമ്മില്‍ ബന്ധമുണ്ടെന്നാണ് അമല പോള്‍ പറയുന്നത്.
ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി

കണക്ടഡ് ആണ്. പൂര്‍ണ ചന്ദ്രന്‍ ആകുമ്പോള്‍ തനിക്ക് ഭയങ്കര എനര്‍ജി ഉണ്ടാകും. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം എന്നാണ് അമല പറയുന്നത്. ആസ്‌ട്രോളജിക്കലി ഞാന്‍ നമ്പര്‍ 2 ആണ്. ആ നമ്പറിലുള്ളവര്‍ക്ക് ചന്ദ്രനുമായി കണക്ഷന്‍ ഉണ്ട്. നമ്മുടെ ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂര്‍ണ

ചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും. മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം.’ ‘ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെന്‍സ്‌ട്രേറ്റ് ചെയ്യും. ഫുള്‍ മൂണ്‍ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും

എന്റെ മൂഡും തമ്മില്‍ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി.’ അതേകുറിച്ച് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് താല്‍പര്യം തോന്നി’ എന്നാണ് അമല പോള്‍ വ്യക്തമാക്കിയത്. ആത്മീയയക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമലയുടെ ഇന്‍സ്റ്റഗ്രാം ബയോ മൂണ്‍ ചൈല്‍ഡ് എന്നാണ്. അതേസമയം, തന്റെ വിവാഹമോചനത്തിനും പിന്നീട്

ഉണ്ടായ ബ്രേക്കപ്പിനും ശേഷം നടി ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു.സ്പിരിച്വാലിറ്റി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അമല വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് അമല ഇന്ന് കടന്ന് പോകുന്നത്. അടുത്തിടെ വിവാഹിതയായായ അമല ഗര്‍ഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി.

അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല.. അച്ഛന് ആരോ വാട്സാപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു.. അതുകണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; തുറന്നു പറഞ്ഞു മീനാക്ഷി

in Entertainment

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. മാലിക്കിൽ ഫഹദിന്റെ മകളായി അഭിനയിച്ചതിലൂടെ സിനിമയിലും താരം

സജീവമായി. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം കടകൻ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോ തെറ്റായ ആംഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രംഗത്ത് വരികയുമുണ്ടായി.ഇപ്പോഴിതാ ഇതേക്കുറിച്ച്

സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മീനാക്ഷി പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. എന്റെ ഡ്രസിംഗ് ഒന്നിലേക്കുമുള്ള യെസ് അല്ല. ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്. ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല.

ഞാൻ വായിച്ച് ചിരിക്കും. എന്നെപ്പറ്റി ഇവർക്ക് അറിയില്ല. ഞാൻ ക്യാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും. ‍ഞാനതും ആലോചിച്ച് വിഷമിക്കാറില്ല. ഞാൻ ഒരിക്കലും എന്റെ പേഴ്സണൽ പേജിൽ കൂടെയോ മറ്റോ വിവാദങ്ങളിൽ തനിയെ വന്നിരുന്ന് ഉത്തരം പറയുന്ന ആളല്ല. ഞാനങ്ങനെ സംസാരിക്കാറുമില്ല, എനിക്കതിനുള്ള സമയവും ഇല്ല. ഏതെങ്കിലും

ഇന്റർവ്യൂവിന് ചെന്നിരിക്കുമ്പോൾ എന്റെയടുത്ത് വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വരും. എല്ലായിടത്തും ചെന്നിരുന്ന് എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് ഞാൻ മടുത്തു. അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട,

ഞങ്ങൾ സംസാരിച്ചോളാം എന്ന് പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞു. ആ വീഡിയോ നീക്കം ചെയ്തു എന്നാണ്
വിശ്വാസം. അതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വയ്യ. എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്. ഏത് ഇന്റർവ്യൂവിൽ ചെന്നാലും ഓക്കെ ആണോ എന്ന് ചോദിക്കും. ഞാൻ ഓക്കെ ആണ്. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ

ഒന്നുമില്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും. ഞാനത്രയും ലിബറലായി കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി വ്യക്തമാക്കി. മൂന്ന് പേരുമാണ് ഒരു സ്ഥലത്ത് പോകുന്നത്.

മൂന്ന് പേരും ആ പരിപാടിയിൽ ഒരേ പോലെ തുല്യ പ്രാധാന്യമുള്ളവരാണ്. എന്ത് കൊണ്ടാണ് ഇവരാരെയും ഷൂട്ട് ചെയ്യാതെ എന്നെ ഷൂട്ട് ചെയ്തത്. പൊതുസ്ഥലത്തായത് കൊണ്ടാണ് സ്വകാര്യതയിലേക്ക് കടന്നതെന്ന വാദം വന്നു. അത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും മീനാക്ഷി ചോദിച്ചു. കടകൻ ആണ് മീനാക്ഷിയുടെ പുതിയ സിനിമ. ഹക്കിം ഷാജഹാനാണ് സിനിമയിൽ നായകനായെത്തുന്നത്.

പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം.. ബന്ധുവിൽ നിന്നും നേരിടേണ്ടി വന്നത്; ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല- തുറന്നു പറച്ചിലുമായി ശ്രുതി രജനികാന്ത്

in Entertainment


ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സിനിമയിലും സജീവമാണ് ശ്രുതി. ഇപ്പോഴിതാ തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ‘‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്.

ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാമെന്നും പറയുകയാണ് ശ്രുതി. ‘‘പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്.

അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാൻ തന്നെ ഹാൻഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോൾ ഉപദ്രവിക്കാൻ വന്ന ആളെ ഞാൻ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങൾ നടന്നതിനാൽ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകിൽ പെട്ടന്നൊരാൾ വന്നു നിന്നാൽത്തന്നെ ശരീരം പ്രതികരിക്കും.


എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പുറകിൽ വന്നു പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. അന്നുതൊട്ട് എന്റെ ഇമോഷൻ ബാലൻസ് ചെയ്തുകൊണ്ടാണ് പോകുന്നത്.
പക്ഷേ അന്നത് സംഭവിച്ചപ്പോൾ ഞാൻ നിശ്ശബ്ദയായില്ല, പ്രതികരിച്ചു ബഹളം വച്ചു. കുട്ടികളും പേടിക്കരുത്, പ്രതികരിക്കണം. കൂടി വന്നാൽ എന്തുചെയ്യും? കൊല്ലുമായിരിക്കും.

ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. ആ കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ ‘‘അയാം സോറി’’ എന്ന് പറഞ്ഞ് എനിക്ക് അയാൾ മെസേജ് അയച്ചു.

‘‘ടേക്ക് കെയര്‍, ഓള്‍ ദ ബെസ്റ്റ്’’ എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അത്. വേണമെങ്കിൽ അയാളെ തുറന്നു കാണിക്കാം. നമുക്ക് പല രീതിയിൽ ഇക്കാര്യത്തിൽ പ്രതികരിക്കാം. ഇപ്പോൾ അയാള്‍ക്ക് എന്റെ നിഴല് കാണുമ്പോൾ തന്നെ പേടിയാണ്. ആ ചെറിയ പ്രായത്തിലും എന്നെ പേടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനത് പറയുമോ എന്ന പേടി കാരണം

എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അത്യാവശ്യമുള്ളവർക്കൊരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടുമെന്നും ശ്രുതി പറയുകയാണ്..

1 2 3 27
Go to Top