
സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് നടത്തിയ പ്രാങ്ക് കോൾ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർജെ അഞ്ജലി. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് മാപ്പ് പറച്ചൽ. ‘ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേല്‍പ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

മീശമാധവന്‍ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വല്‍സിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാല്‍ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ

ഇന്‍സള്‍ട്ട് ചെയ്യണമെന്നോ ഞങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മാത്രമാണ് പ്രാങ്ക് കോള്‍ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഇനി മേല്‍ വരാതിരിക്കാന്‍ പൂര്‍ണമായ

പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് ’ അഞ്ജലി പറഞ്ഞു. തന്‍റെ ജോലി പോയെന്നു പറഞ്ഞ് കമന്‍റ് ഇടുന്നവർക്കും അഞ്ജലി മറുപടി നൽകി. താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും തന്‍റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആര്‍ജെ അഞ്ജലി വിശദീകരണ വിഡിയോയില്‍ പറയുന്നുണ്ട്.




പക്ഷേ താൻ അതിനു വഴങ്ങാത്തതുകൊണ്ട് പ്രശ്നങ്ങളുണ്ടായി, അതുകൊണ്ടാണ് ഞാൻ അഹങ്കാരി ആണെന്ന ഒരു ലേബൽ വന്നത്. അഭിനയം എന്നു പറഞ്ഞ് മറ്റു പുരുഷൻമാരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും ഒന്നും ഞാൻ തയ്യാറല്ല, അത്തരത്തിലുള്ള സിനിമകളിൽ നിന്നും താൻ മാറുകയാണ് ചെയ്യാറ്. 
എന്നാൽ അഭിനയത്തിന്റെ പേരിൽ അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേട് കാണിക്കാനും എന്നെ കിട്ടില്ലെന്നും മഡോണ വ്യക്തമാക്കുന്നുണ്ട്. അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിൽ എത്തിപ്പെട്ടത്. സിനിമയിൽ എത്തിപ്പെട്ടതോടെ ജീവിതം കുറെയൊക്കെ മാറി. എന്നാൽ സ്വകാര്യ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും 
തീർച്ചയായും സിനിമയിൽ നിന്നാണ് എനിക്ക് ഒരു വീടും, പ്രശസ്തിയും ജീവിതവും എല്ലാം ഉണ്ടായത് .അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്ന് കരുതി സ്വന്തം മനസ്സമാധാനം കളഞ്ഞ് നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളൂ എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം എന്നും മഡോണ വ്യക്തമാക്കുന്നു.