ജന്മം നൽകിയ കുട്ടിയെ നോക്കണം, ആ ട്രാൻസ് മെൻ ചെയ്തത്; എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ല: ഹെയ്ദി സാദിയ





ട്രാൻസ് കമ്മ്യൂണിറ്റിക്കിടയിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചാ വിഷയം. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ് വുമണാണെന്ന് പറയുന്നത് തെറ്റാണെന്നും ഇത്തരക്കാരെ അം​ഗീകരിക്കാൻ പറ്റില്ലെന്നുമായിരുന്നു സീമ വിനീത് പറഞ്ഞത്. ഈ അഭിപ്രായത്തിന്റെ പേരിൽ തനിക്ക് നേരെ ഭീഷണിയുണ്ടെന്നാണ് സീമ വിനീത് പറയുന്നത്. സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ട്രാൻസ് വുമൺ ഹെയ്ദി സാദിയയും സുഹൃത്ത് ദയ ​ഗായത്രിയും.





ഹെയ്ദിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ. മോണോ​ഗമസ് ആയ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻഷിപ്പിലേക്ക് കടന്ന് വരികയും മറ്റൊരാളുടെ ഇമോഷനെ ബ്രേക്ക് ചെയ്ത് കൊണ്ട് ട്രാൻസ് പേഴ്സണാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോട് വിയോജിപ്പുണ്ട്. ഈയൊരു സമയത്ത് കമ്മ്യൂണിറ്റിക്കുള്ളിൽ ഒരു ഐക്യം ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ ‍‍ഡീൽ ചെയ്ത് പോകാമായിരുന്നു. കഴിഞ്ഞ കാലം ഒരു വ്യക്തിയുടെ പ്രെെവറ്റായ ലെെഫാണ്. അത് പബ്ലിക്കിലേക്ക് കൊണ്ട് വന്ന് സംസാരിക്കേണ്ട ആവശ്യം ഇല്ല. മുൻപ് വിവാഹം ചെയ്തതിന്റെ പേരിലോ കുട്ടികളുണ്ടായതിന്റെ പേരിലോ





ഒരാളു‌ടെ ജെൻഡർ ഐഡന്റിറ്റി നിഷേധിക്കാൻ പറ്റില്ലെന്ന് ഹെയ്ദി സാദിയയും ദയ ഗായത്രിയും പറയുന്നു. ജെൻഡർ ഐഡന്റിറ്റി ഒറ്റയടിക്ക് മനസിലാക്കുന്നതല്ല. ചിലർ കുറച്ച് പ്രായമാകുമ്പോഴായിരിക്കും തിരിച്ചറിയുന്നത്. ട്രാൻസ് വുമൺസിൽ നേരത്തെ വിവാഹം ചെയ്തവരുണ്ട്. നിർബന്ധിച്ചും അച്ഛനും അമ്മയും മരിച്ച് കളയും എന്ന് പറഞ്ഞുമാണ് അവരെ വിവാഹം ചെയ്യിച്ചത്. എന്നാൽ അത് പബ്ലിക്കിലേക്ക് കൊണ്ട് ചർച്ചയാക്കുന്നതും നോർമലെെസ് ചെയ്യുന്നതും ശരിയല്ലെന്നും ഹെയ്ദി സാദിയയും ദയ ​ഗായത്രിയും പറഞ്ഞു. അതേസമയം ട്രാൻസ് മെൻ സമൂഹത്തിലും തെറ്റായ പ്രവണതകളുണ്ടെന്ന് ഹെയ്ദി പറയുന്നുണ്ട്.




ഒരു പുരുഷനെ കല്യാണം കഴിച്ച് അതിലൊരു കുഞ്ഞിന് ജന്മം നൽകിയ ശേഷം സ്ത്രീയെന്ന റോൾ പറ്റാത്തത് കൊണ്ട് ഇറങ്ങി വന്ന് കമ്മ്യൂണിറ്റിയുടെ കൂടെ ജീവിക്കും. ഇറങ്ങി വരുന്നതിൽ തെറ്റില്ല. പക്ഷെ ആ ഭർത്താവിനോടുള്ള കമ്മിറ്റ്മെന്റ് എന്നത് മാന്യമായി ഡിവോഴ്സ് കൊടുക്കുകയെന്നതാണ്. ഡിവോഴ്സ് കൊടുത്ത ശേഷം സർജറിയൊക്കെ ചെയ്യുന്നു. എന്നിട്ട് ഈ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത കുറച്ച് പേരുണ്ട്. അത് വളരെ മോശമാണ്. എല്ലാവരെയും ഉദ്ദേശിച്ചല്ല പറയുന്നത്. മക്കളെ നന്നായി വളർത്തുന്നവരുണ്ട്.


എന്നാൽ എനിക്കറിയുന്ന ഒരാൾ കുട്ടിയെ തിരിഞ്ഞ് പോലും നോക്കുന്നില്ല. അവർ ഡ്ര​ഗ്സൊക്കെയടിച്ച് ജീവിക്കുന്നയാളാണ്. കു‌ട്ടിയെ ഏതോ വീട്ടിൽ പണിക്ക് നിർത്തിയിരിക്കുകയാണ്. വളർന്ന് വരുമ്പോൾ ആ കുട്ടിക്ക് അച്ഛനില്ല. അമ്മ മാറി അച്ഛനായി. രണ്ട് അച്ഛൻമാരും ജീവിതത്തിൽ ഇല്ല. നമ്മുടെ രക്തത്തിന്റെ പങ്ക് വഹിക്കേണ്ടത് നമ്മളല്ലേ. നമ്മളുണ്ടാക്കിയ കുഞ്ഞിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. നന്നായി നോക്കുന്നവരുണ്ടെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി. വിവാഹം ചെയ്ത് കുട്ടികൾ ആയ ശേഷം ട്രാൻസ് ആണെന്ന് പറഞ്ഞ് പുറത്തേക്ക് വരുന്നത് കമ്മ്യൂണിറ്റിയെ ബാധിക്കുന്നുണ്ടെന്നും





ജനങ്ങളിൽ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നുമായിരുന്നു സീമ വിനീതിന്റെ പ്രസ്താവന. ‘ചില വ്യക്തികൾ നാട്ടുകാരെ തുണി പൊക്കികാണിക്കുന്നതുപോലെയും ഒരു പ്രൈവറ്റ് ഗ്രുപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങൾക്ക് വലിയ കാര്യം ആയിരിക്കും നിങ്ങൾ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളിൽ മറുപടി പറയുക തന്നെ ചെയ്യും. കെട്ടില്ലേൽ ഒന്നുകൂടി വെക്തമായി കേട്ടോളു രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ






എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല’ ‘അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം. പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. നിങ്ങൾക്ക് അടിയിൽ എന്താണ്….? പെണ്ണിന്റെയോ…? ആണിന്റെയോ…?’ ‘നെഞ്ചത്ത് ചിരട്ട ആണോ…? കിലുങ്ങുന്നുണ്ടോ….?






നിങ്ങൾക്കും കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടോ….? നിങ്ങൾ വേഷം കെട്ടിയതു ആണോ…? ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നു വരാൻ കാരണം ഇത്തരത്തിൽ ഉള്ള വ്യക്തികൾ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം വികലമായ പ്രസ്താവനകൾ മൂലമാണ് പൊതുസമൂഹത്തിൽ ഇറങ്ങി ജോലിചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്’ ‘പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്. പിന്നെ എല്ലാമനുഷ്യരും



അങ്ങനെ അല്ല പകൽ സാരീ ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും. ഒരുപാട് കഷ്ട്ടതകളും യാതനകളും വേദനകളും അനുഭവിച്ചു ഇന്ന് ഈ നിമിഷവും ഞാൻ ഇവിടെ നിൽക്കുന്നുണ്ട് എങ്കിൽ’ ‘NB പേടിപ്പിചുകളയാം കുറെ വായിൽ തോന്നിയ തെറിവിളിക്കാം കൂട്ടം കൂടി ചർച്ചനടത്തി കുറെ കഥകൾമെനെയാം അപഖ്യാതികൾ പറഞ്ഞുപരത്താം ഇതൊക്കെ അല്ലെ നിങ്ങളുടെ അജണ്ടകൾ. പിന്നെ ഒരാളുടെ പ്രസൻസ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും



നിയമപരമായി കുറ്റകരമാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ്,’ സീമ വിനീത് പുറത്ത് വിട്ട പ്രസ്താവനയിങ്ങനെ. പിന്നാലെ സീമയ്ക്ക് നേരെ വിമർശനങ്ങളും വന്നു. ഇതിന് ശേഷം പൊട്ടിക്കരഞ്ഞ് സംസാരിക്കുന്ന സീമയെയാണ് ഫേസ്ബുക്ക് ലെെവിൽ കണ്ടത്. ട്രാൻസ് കമ്മ്യൂണിറ്റിയിലെ ചിലർ തനിക്കെതിരെ ​ഗൂഡാലോചന ന‌ടത്തുന്നുണ്ടെന്നും അധിക്ഷേപിക്കുന്നുണ്ടെന്നും സീമ വിനീത് ഫേസ് ബുക്ക് ലെെവിൽ കരഞ്ഞ് കൊണ്ട് പറഞ്ഞു. ശബ്ദരേഖയും പുറത്ത് വിട്ടു. ഞാൻ പിടിച്ച് പറിക്കാരിയാണെന്ന് പറഞ്ഞു, കല്യാണം മുടക്കണമെന്നും വീട്ടിൽ കയറി തല്ലണമെന്നും പബ്ലിക് ​ഗ്രൂപ്പിൽ ആഹ്വാനം വന്നു.


തനിക്കെന്ത് സംഭവിച്ചാലും ഉത്തരാവാദികൾ ഇവർ ആയിരിക്കുമെന്നും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട് സീമ. തനിക്കെതിരെ കൂട്ടം ചേർന്ന് ആക്രമണം നടക്കുകയാണെന്നാണ് സീമ വിനീത് പറയുന്നത്. മോശക്കാരി ആണ് എന്നുള്ള തരത്തിൽ വ്യാജ പ്രചരണം നടത്തി മാനസികമായും ശരീരികമായും തളർത്തുകയും ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയും എന്നെയും എന്നെ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യനെയും സമൂഹ മാധ്യമത്തിൽ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് സീമ വിനീത് പറയുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് അഭിനയ രം​ഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീമ വിനീതിനെതിരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും വ്യാപക വിമർശനം വരുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *