Category: Entertainments

  • ആലപ്പുഴക്കാരന് ഓസ്ട്രേലിയക്കാരി പെണ്ണായ കഥ… കൊറോണക്കിടയിൽ സംഭവിച്ച അതുല്യ ലവ് സ്റ്റോറി പങ്കുവെച്ച് യുവാവ്

    ആലപ്പുഴ കാണാൻ എത്തിയ ഓസ്ട്രേലിയൻ സ്വദേശിനിയുമായുള്ള പ്രണയവും ബാക്കി പത്രങ്ങളും രസകരമായി പറഞ്ഞ് അഞ്ജു അഹം. അതിർത്തികൾ കീഴടക്കിയ പ്രണയകഥകൾ ഏറ്റെടുക്കുകയാണ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും.

    കൊറോണയ്ക്ക് നാലു മാസം മുൻപ് തുടങ്ങിയ ഒരു സാധാരണ ഹോം സ്റ്റേ. അവിടം മുതൽ കേൾക്കണം ഒരുപാട് ത്രില്ല് കിട്ടണമെങ്കിൽ. ട്രോളരുത് എന്ന് പറഞ്ഞാണ് യുവാവ് തന്റെ പ്രണയം പറയുന്നത്.

    അഞ്ജു അഹം പങ്കുവെച്ച ലവ് സ്റ്റോറി ഇങ്ങനെ വായിക്കാം :

    ഒരുപാട് പേര്‍ ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങൾ ഒരുമിച്ചതെന്ന്. ട്രോളരുത്!. അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണയ്ക്ക് നാലു മാസം മുൻപ് ഞാനൊരു സാധാരണ ഹോം സ്റ്റേ തുടങ്ങി. ബാക്പാക്കേഴ്സിനെ മാത്രം ലക്ഷ്യംവച്ചായിരുന്നു. കടവും ഇടവും എടുത്ത് എല്ലാവരെയും പോലെ ഒരു ബിസിനസ്‌ തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി.

    12 വർഷത്തെ ഹോസ്പിറ്റാലിറ്റി എക്സ്പീരിയൻസും ഇ–മാർക്കറ്റിങ്ങിലെ അറിവും മാത്രമായിരുന്നു കൈ മുതൽ. കൂട്ടുകാരും നല്ല പിന്തുണ നൽകി. നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായി ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാൻ തയ്യാറായി നിന്നു. കുറഞ്ഞ ശമ്പളത്തിന് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്തു.

    കൂടുതൽ വരുമാനത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ കെറിയുടെ ബുക്കിങ് വന്നു. ചെക്ക് ഇൻ കഴിഞ്ഞ് പൊതുവെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. ഒന്നു രണ്ട് മനോഹരമായ തേപ്പ് മുൻപ് കിട്ടിയതുകൊണ്ട് സാധാരണ ഞാൻ ആരെയും അടുപ്പിക്കാറില്ല.

    കെറി നേപ്പാളിൽ സോഷ്യൽ വർക്കിൽ ഇന്റേൺ‌ഷിപ് കഴിഞ്ഞ് കേരളത്തിൽ ചെറിയ ഒരു പ്രോജക്റ്റ്‌ ചെയ്യാൻ വന്നതാണ്. രണ്ടു ദിവസം മാത്രം ആലപ്പുഴയിൽ ഉള്ളൂ. ഇന്ത്യയിലേക്ക് ആദ്യമായാണു വരുന്നത്. പുറത്ത് ബീച്ചിൽ ഒറ്റയ്ക്ക് പോകാൻ മടിയായിരുന്നു. എന്നോട് കു‌ടെ വരാമോയെന്നു ചോദിച്ചു. ഒരു 5 സ്റ്റാർ റിവ്യു കിട്ടാൻ സാധ്യത ഉള്ളതുകൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി.

    2 ദിവസം കഴിഞ്ഞാൽ കേരളം വിടുന്ന മദാമ്മയോട് കൂടുതൽ എന്തു പറയാൻ, പ്രത്യേകിച്ച് ഓസ്ട്രേലിയകാരിയോട്. പൊതുവെ അവർ തണ്ടുകാരാണ്. മുൻപ് നമ്മുടെ സച്ചിനോട് ഓസ്ട്രേലിയൻസ് എന്തെല്ലാം ചെയ്തിരിക്കുന്നു. സ്വന്തം സംസ്കാരവും പാരമ്പര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാൻ മുൻപ് ചൊറിയാൻ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്.

    പക്ഷേ കെറി ഞാൻ മനസിലാക്കിയ വെസ്റ്റേൺ സ്ത്രീകളെ പോലെ ആയിരുന്നില്ല.‌‌ ശുദ്ധഗതിക്കാരിയും സമാന ചിന്താഗതി ഉള്ളവളും ആണെന്നു മനസ്സിലായി. മൂക്കത്താണ് ശുണ്ഠിയെന്ന് പിന്നെയാണു പിടികിട്ടിയത്. പൊതുവായ കാര്യങ്ങൾ സംസാരിച്ചതോടെ ഞങ്ങൾ കൂടുതൽ അടുത്തു. പക്ഷേ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാവുന്നതുകൊണ്ട് അടുത്ത ദിവസം കൂടുതൽ മുഖം കൊടുക്കാതെ കടന്നു പോയി.

    പിറ്റേന്ന് ചെക്ക്ഔട്ട് ആയി. ആലപ്പുഴ വഴി തിരുവനന്തപുരം ട്രെയിൻ സമയത്ത് ഇല്ലാത്തതുകൊണ്ട് ബസിൽ പോകമെന്നായി. ഞാൻ സഹായിക്കാമെന്നും ഏറ്റു. ബസ് സ്റ്റാന്‍ഡിൽ ആണേൽ തിരക്കോടു തിരക്ക്. അവസാനം നിർത്താൻ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റിൽ, ലഗേജ് വച്ച് സീറ്റ്‌ റിസർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് ഞാൻ കാണിച്ചു കൊടുത്തു. അതു കണ്ടിട്ടാണോ അതോ അവളെ പറഞ്ഞു വിടാൻ ഞാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല കണ്ണ് നിറയുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു.

    പിന്നെ എന്നും ഫോൺ വിളിക്കും. അവൾ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും. ഇന്ത്യയിൽ ഒറ്റക്കാണെന്ന തോന്നൽ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്നു ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ അവൾ രാജസ്ഥാൻ എത്തി. ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു.അവസാനം ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് അവൾക്ക് എന്നെ കാണാനാകുമോ എന്നു ചോദിച്ചു.

    പീക്ക് സീസണിൽ ബിസിനസ് വിട്ടു പോകുന്നത് റിസ്ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനും ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളക്കാരിയെ കാണാൻ അങ്ങ് രാജസ്ഥാൻ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കൾ ഉണ്ടായിട്ടും വരാം എന്നു ഞാൻ വാക്ക് പറഞ്ഞു. പക്ഷേ അടുത്ത 10 ദിവസം കെറി വിപാസന മെഡിറ്റേഷനു ജോയിൻ ചെയ്യുകയാണ്.

    10 ദിവസം ആരോടും സംസാരിക്കാൻ പറ്റില്ല. അത് ആ ആശ്രമത്തിന്റെ നിയമം ആണ്. 11 ാം ദിവസം ഞാൻ കണ്ടോളാം എന്നു പറഞ്ഞു. പിന്നെയുള്ള 10 ദിവസം കൊടും നിശബ്ദത. അവൾ വിളിച്ച ഫോൺ റെക്കോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു ആൾ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം (ഫേസ്ബുക് ഞാൻ ചോദിച്ചിരുന്നില്ല).

    മെഡിറ്റേഷൻ കഴിഞ്ഞാൽ അവൾക്ക് തിരിച്ചു പോകൻ 2 ദിവസം ഉണ്ട്. അങ്ങനെ ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. മൊത്തത്തിൽ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോൾ മാറിക്കിട്ടി. എനിക്ക് ഇടയ്ക്ക് വരുന്ന ഫോൺ കോൾ ശ്രദ്ധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു. നിന്നെ കാണാതെ പോയിരുന്നെങ്കിൽ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു.

    അതോടുകുടെ അവൾ ഫ്ലൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്ക് ഒരെണ്ണം ബുക്ക്‌ ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കോൾ വന്നു. എന്നെ സൂക്ഷിക്കണം എന്നൊക്ക പറയുന്നത് ഞാൻ ചെവി വട്ടം പിടിച്ചു കേട്ടു. എന്തോ ഞങ്ങള്‍ പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോർത്ത് ഇന്ത്യ മുഴുവൻ കറങ്ങി. കൂടുതൽ അടുത്തു മനസിലാക്കി.

    തിരിച്ചു പോയി വീട്ടിൽ പറഞ്ഞു. എല്ലാം ശരിയാക്കി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവൾ പോയി രണ്ടാം ദിവസം ലോകത്തുള്ള എയർപോർട്ടുകൾ മുഴുവൻ അടച്ചു. കൊറോണ സൃഷ്‌ടിച്ച അടിയന്തരാവസ്ഥ ഞങ്ങളുടെ ബന്ധത്തെ വെല്ലുവിളിച്ചു. കുറഞ്ഞത് രണ്ടു വർഷത്തേക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോക്ക് സാധ്യമല്ല എന്ന് അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി.

    സഹായിക്കാൻ പോയിട്ട് നല്ല ഒരു വാക്ക് പറയാൻ പോലും ആരും ഇല്ലായിരുന്നു. അതിനിടയ്ക്ക് ഓരോരുത്തന്മാർ അവളെ കോഫി കുടിക്കാനും ഡിന്നർ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കെറി സുന്ദരിയാണ്. പക്ഷേ അവൾ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്പോഴായിരുന്നു എനിക്ക് അതു തോന്നിയത്. അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി.

    ഒൻപതു മാസത്തിനു ശേഷം ഇന്ത്യ എൻട്രി വിസ ഓപ്പൺ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്ട്രേലിയയിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പടെയുള്ള എല്ലാർക്കും മെയിൽ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയിൽ അയച്ചു. ഒടുവിൽ എന്റെ സത്യവാങ്മൂലവും ഐഡിയും ചോദിച്ചു കൊണ്ടുള്ള ഒരു മറുപടി വന്നു.

    അങ്ങനെ പടി പടിയായി ഒരു മാസത്തിനുള്ളിൽ വിസ കിട്ടി. 5 ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി.

    വാൽകഷ്ണം : ഓസ്ട്രേലിയകാരി ആയതുകൊണ്ട് ഇടയ്ക്കിടെ സ്ലെഡ്ജിങ് ചെയ്യും. അപ്പോൾ ഞാൻ അങ്ങ് ദ്രാവിഡ്‌ ആകും. ജീവിതം എന്ന വലിയ ടെസ്റ്റിൽ ഞങ്ങൾക്ക് സമനിലയെങ്കിലും പിടിക്കണം.

  • മുടിയും മുലയും ഉള്ള പെണ്ണാണോ??? പെണ്ണിന്റെ ശരീരം പുരുഷന്റെ സ്വത്താണെന്നാണ് സ്ത്രീയുടെ പോലും ധാരണ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ. ശ്രീവിധ്യയുടെ കുറിപ്പ് വൈറൽ.

    നൂറ്റാണ്ടുകൾക്കപ്പുറം പകർത്തി പോകുന്ന പലവിധ രീതികളും ചിട്ടകളും ഉണ്ട് നമുക്കിടയിൽ. പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയത്തിൽ. ഓർത്തഡോക്സ് കുടുംബത്തിലാണ് ഇത്തരത്തിലുള്ള ചിന്തകൾ കൂടുതലും ഉടലെടുക്കുന്നത്.

    പരമ്പരാഗത സ്ത്രീ ധാരണകളെ പൊളിച്ചെഴുതുന്ന ഉറച്ച ശബ്ദം ആണ് ശ്രീവിദ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചിട്ടുള്ളത്.

    ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

    “മുടിയും മുലയും ഉള്ള പെണ്ണാണോ “എന്ന ചോദ്യം ഓരോ പെണ്ണ് കാണൽ ചടങ്ങിനും ശേഷം പണ്ട് കാർന്നോർമാരും കാർണോർ ത്തികളും ഉയർത്തിയിരുന്നു എന്ന് മറന്നു കൂടാ .പുരുഷന്റെ കാഴ്ചയെ തൃപ്തിപ്പെടുത്താൻ സ്ത്രീക്കു വേണ്ടതെന്നു കരുതപ്പെടുന്ന രണ്ടു ബാഹ്യ അപ്പെൻഡേജുകളാണ് മുടിയും മുലയും ..സ്ത്രീ ശിക്ഷാ നടപടിയായും മുടി മുറിച്ച് പുള്ളി കുത്തുക എന്ന ആചാരം ഉണ്ടായിരുന്നുവല്ലോ .

    അത് കൊണ്ടു മുറിച്ചിട്ട മുടിയും അഴിച്ചിട്ട മുടിയുമൊക്ക ഇത്തരം ” കാഴ്ച ” പ്പാടുകളെ ആശയപരമായി ബലപ്പെടുത്തുകയെ ഉള്ളൂ .പ്രതിരോധത്തിന്റെ ഭാഗമായി സ്ത്രീകൾ സ്വന്തം ഉടലിനെ കഷ്ടപ്പെടുത്തുന്നതിനോട് ,നഷ്ടപെടുത്തുന്നതിനോട് യോജിക്കുന്നില്ല .ഗതി കെടുമ്പോൾ നെഞ്ചത്ത് ആഞ്ഞാഞ്ഞു അടിക്കുന്ന സ്ത്രീക്ക് ആരോഗ്യം നഷ്ടപ്പെടും കാലം കൊണ്ട് …സ്വന്തം ശരീരത്തെ മാനിക്കേണ്ടതുണ്ട് ആദ്യം . അതിനോട് ഇഷ്ടവും കരുണയും തോന്നേണ്ടതുണ്ട് .

    എന്തൊരു വൈകാരിക പ്രതിസന്ധിയിലും സ്ത്രീകൾ ആദ്യം ആക്രമിക്കുന്നത് സ്വന്തം ഉടലിനെയാണ് .അങ്ങിനെ ചെയ്യുമ്പോൾ അവർ പുരുഷനെ ,സമൂഹത്തെ ശിക്ഷിക്കുന്നുവെന്നാണ് സ്വയം കരുതുന്നത് .അത് എന്റെ ഉടൽ പുരുഷന്റെ സ്വത്താണ് എന്ന പരമ്പരാഗത ബോധ്യത്തിന്റെ തുടർച്ചയാണ് . ഇത്തരം പ്രതിരോധം കൊണ്ടു അതിനു കാരണക്കാരനായ പുരുഷനോ കണ്ടു നിൽക്കുന്ന പുരുഷനോ എന്ത് നഷ്ടമാണ് ഉണ്ടായിട്ടുള്ളത് ?

    ശരീരത്തെ ഒരു പീഢിത വസ്തുവാക്കുന്ന ശീലത്തിൽ നിന്നു സ്ത്രീകൾ ബോധപൂർവം പിന്മാറണം .അത് ചരിത്രം നിർമിച്ച ഒരു ട്രാപ്പാണ് ..മുടി മുറിക്കുന്ന സ്ത്രീ ആത്യന്തികമായി പുരുഷനോട് പറയുന്നത് “ദാ ഞാൻ നിന്റെ ഒരു ലാവണ്യ കാഴ്ചയെ നശിപ്പിക്കുന്നു “എന്നാണ് .അത് വഴി ആ കാഴ്ചയുടെ പ്രതിലോമകാരിയായ പാരമ്പര്യത്തെ ഒന്ന് കൂടി പ്രതിഷ്ഠിച്ചു കൊടുക്കുകയാണ് ..അപരിഷ്‌കൃതമാണ് അത്തരം പ്രതിഷേധങ്ങൾ .

  • ടോപ് ലെസ്സ് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം. ഹോട്ട് ഫോട്ടോകൾ കാണാം.

    സിനിമാ മേഖലയിലുള്ള നായികകമാരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. പലതും പല കാരണത്താലാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് മായി വന്നിരിക്കുകയാണ് ബോളിവുഡിലെ പ്രിയതാരം ജാക്വലിൻ ഫെർണാണ്ടസ്.

    താരത്തിന്റെ ലേറ്റസ്റ്റ് ടോപ് ലെസ്സ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. പാന്റ് ധരിച്ചിട്ടുണ്ടെങ്കിലും ടോപ്പ് ധരിക്കാതെയാണ് താരം ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത്ഭുതത്തോട് കൂടിയാണ് ആരാധകർ ഇതിനെ കണ്ടത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

    താരം ഹിന്ദി സിനിമയിൽ സജീവമാണെങ്കിലും താരത്തിന്റെ ജന്മനാട് ശ്രീലങ്കയാണ്. 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയിയും കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം പിന്നീടാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം.

    2009 ൽ പുറത്തിറങ്ങിയ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മർഡർ 2 വിലൂടെയാണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

    പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഹൗസ് ഫുൾ ടു, റേസ് 2, കിക്ക്, ഹൌസ്ഫുൾ 3, റേസ് 3, ബാഗി 2, സാഹോ, ബംഗിസ്ഥാന, ബ്രദർസ് തുടങ്ങിയവർ താരത്തിനെ പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2016-17 ലെ ടിവി റിയാലിറ്റി ഷോ ആയ ജലക്ക് ദികലാ ജ യുടെ വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

  • ലൈവിനിടെ ടോപ് മാറ്റാൻ സാനിയയോട് ഞരമ്പൻ.. സാനിയയുടെ മറുപടി ഇങ്ങനെ..

    മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയരംഗം മാത്രമല്ല നൃത്ത വീഥിയിലും താരം സജീവമാണ്. 2018 ഇൽ പുറത്തിറങ്ങിയ ക്വീൻ എന്ന സിനിമയിലെ നായികവേഷം വളരെയധികം ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു.

    മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ ആദ്യം പ്രേക്ഷകർ പരിചയപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ നേടി തന്നെയായിരുന്നു റിയാലിറ്റി ഷോയിലൂടെ താരത്തിന്റെ വളർച്ച. അന്നുമുതൽ ഇന്നോളം പ്രേക്ഷകരുടെ പിന്തുണകും പ്രീതിക്കും താരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.

    ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവതിയുടെ കുട്ടിക്കാലം അഭിനയിച്ചതും സാനിയ ഇയ്യപ്പൻ ആയിരുന്നു. അതുപോലെ തന്നെ അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

    പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ള താരത്തിന് ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

    ലൈവിൽ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകൾ ആണ് എന്ന് കമന്റ് ചെയ്തു വരും ആയ നരമ്പൻമാരോട് എന്ത് മറുപടിയാണ് സാനിയ ഇയ്യപ്പന് നൽകാനുള്ളത് എന്ന ചോദ്യ കർത്താവിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വെറും 15 വയസ്സ് പ്രായം മാത്രമുള്ള തന്നോട് അത്തരം കാര്യങ്ങൾ പറഞ്ഞവരോട് ഒന്നും പറയാനില്ല എന്നാണ് താരത്തിന്റെ മറുപടി.

    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya
    Saniya