വീണ്ടും കേരളത്തില്‍ ഒരു നായയോട് ക്രൂരത. രണ്ടുപേരും നായയെ സ്‌കൂട്ടറിന്റെ പിൻഭാഗത്ത് കെട്ടി. നാട്ടുകാർ അവരെ പിന്തുടർന്നെങ്കിലും ആദ്യം നിര്‍ത്താന്‍ വിസമ്മതിച്ചു. കൂടുതൽ ആളുകൾ എത്തിയപ്പോൾ ഇരുവരും വാഹനം നിർത്തി നായയെ വിട്ടയച്ചു.

സംഭവം ഉമർ ഇടക്കര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആദ്യമായി വണ്ടിയെ പിന്തുടർന്നത് ഉമർ ആയിരുന്നു. നിർത്താൻ ആവശ്യപ്പെടുന്ന വീഡിയോ നിങ്ങൾക്ക് കാണാന്‍ സാധിക്കും. എന്നാൽ അവർ ചെയ്തത് ഉയർന്ന വേഗതയിൽ കാർ ഓടിക്കുക എന്നതാണ്.

തീരെ വയ്യാണ്ടായ നായ ഓടാന്‍ കഴിയാതെ റോഡിലൂടെ വലിച്ചിഴയുകയാണ് ഉണ്ടായത്. നായയുടെ കാലിന് പരിക്കേറ്റു. സമാനമായ ഒരു സംഭവം നേരത്തെ എറണാകുളത്തും അങ്കമാലിയിലും നടന്നിരുന്നു. ഡ്രൈവർ നായയെ കാറിൽ കെട്ടിയിട്ട് വലിച്ചിഴച്ചു. ഇതിനെതിരായ പ്രതിഷേധം സംസ്ഥാനത്തുടനീളം വ്യാപകമായിരുന്നു.
https://www.facebook.com/ummer.edakkara/posts/4229613360391400