മരണശേഷം സുധി ചേട്ടന്റെ അക്കൗണ്ടിൽ വന്ന പൈസയ്ക്ക് കിച്ചുവിന് ബൈക്ക് വാങ്ങി, ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല- രേണു സുധി








മരണശേഷം കൊല്ലം സുധിയുടെ അക്കൗണ്ടിലേക്ക് ധാരാളം പണം എത്തിയെന്ന താജ് പത്തനംതിട്ടയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി രം​ഗത്ത്. എനിക്ക് എന്റേതായ ശരികളുണ്ട്. വീടിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കെഎച്ച്ഡിഇസി വന്ന് ശരിയാക്കി തന്നു. അവർക്ക് താങ്ക്സ്. ഞാൻ വീഡിയോസ് ഒന്നും കാണാറില്ല. ഫ്രണ്ട്സ് പറയുമ്പോഴാണ് ഞാൻ പലതും അറിയുന്നത്. ഇതൊന്നും







കാണാത്തതുകൊണ്ടാണ് ഞാൻ ഹാപ്പിയായി ഇരിക്കുന്നത്. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരിൽ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകൾ പറയുന്നത്. ചേട്ടൻ മരിച്ച് ഒമ്പത് കഴിഞ്ഞ ശേഷമാണ് ചേട്ടന്റെ ബാലൻസ് ഞങ്ങൾ ചെക്ക് ചെയ്തത്. 75000 രൂപ ഉണ്ടായിരുന്നു. ഇടയ്ക്ക് ചേട്ടന്റെ അക്കൗണ്ടിലേക്ക് പൈസ വരുന്നത് കണ്ടാണ് പരിശോധിച്ചത്. ചേട്ടൻ മരിക്കുന്നതിന് രണ്ടാഴ്ച






മുമ്പ് പൈസ അടയ്ക്കാത്തതുകൊണ്ട് കിച്ചുവിന് വാങ്ങി കൊടുത്ത ബൈക്ക് സിസിക്കാർ പിടിച്ചുകൊണ്ടുപോയി. അത് അവനും സുധി ചേട്ടനും വിഷമമായി. അടുത്ത മാസം പൈസ കിട്ടുമ്പോൾ മറ്റൊന്ന് വാങ്ങി തരാമെന്ന് സുധി ചേട്ടൻ അവന് ഉറപ്പ് കൊടുത്തിരുന്നു. ഇതെല്ലാം ചേട്ടന്റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അതുകൊണ്ട് ആ പൈസയ്ക്ക് അവന് ഞാൻ ഒരു ബൈക്ക് വാങ്ങി കൊടുത്തു. അല്ലാതെ ഞാൻ







അതിൽ നിന്നും പണമെടുത്ത് പൂഴ്ത്തിവെച്ചിട്ടില്ല. താജ് എന്റെ തന്തയൊന്നുമല്ലല്ലോ. അയാളെ ഞാൻ എല്ലാ കാര്യവും ബോധിപ്പിക്കണോ?. ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല. കിട്ടിയാൽ തന്നെ എത്ര വേദനപ്പെട്ടിട്ടാകും ഞങ്ങൾ അത് വാങ്ങുന്നത്. സുധി ചേട്ടന്റെ ജീവൻ ബലികൊടുത്ത പൈസ അല്ലേ അത്. അത് എനിക്ക് തിന്നാനുള്ളതല്ല. ഇൻഷുറൻസ് ക്ലെയിമിന്റെ പൈസയുടെ കേസ് നടക്കുന്നതേയുള്ളു.