Category archive

Entertainment - page 14

നികൃഷ്ടവും പൈശാചികവുമായ പ്രവർത്തി,ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നത് : സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ശ്രദ്ധപ്പിടിച്ചു പറ്റുന്നു..

in Entertainment

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നെടുമങ്ങാടെ സിദ്ധാർത്ഥന്റെ വീടാണ് സുരേഷ് ഗോപി സന്ദർശിച്ചത്. രാവിലെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ സുരേഷ് ഗോപി സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാം​ഗങ്ങളുമായും സംസാരിച്ചു.


സിദ്ധാർഥനോട് ചെയ്തത് നികൃഷ്ടവും പൈശാചികവുമായ പ്രവർത്തിയെന്ന് സന്ദർശന ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നും വിശ്വസിക്കാനാകുന്നില്ല, സത്യാവസ്ഥ പുറത്ത് വരണം എന്നും സുരേഷ് ഗോപി പറഞ്ഞു.ക്രൂരമായാണ് ഒരു പാവത്തെ കൊന്നതെന്നും ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുതെന്നും സിബിഐ പോലുള്ള ഏജൻസികൾ സംഭവം

അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മൂല്യച്ചുതി സംഭവിച്ചെങ്കിൽ തിരുത്താൻ രാഷ്ടീയ പാർട്ടികൾ തയ്യാറാകണം. കേസിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെ ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. സിദ്ധാർത്ഥനു സമാനമായ സാഹചര്യം തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ഒരു പെൺകുട്ടിക്ക്


നടന്ന വിഷയം ആണ് ഇതിൽ കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം എന്നും സുരേഷ് ഗോപി വിശദമാക്കി. കഴിഞ്ഞ ദിവസം ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ വീട്ടിലെത്തിയിരുന്നു. കോൺ​ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ദേ പിന്നേം ഹണി തരംഗം.. വെണ്ണക്കല്ലിൽ കൊത്തിയത് പോലുള്ള അഴക്; പുതിയ ഉൽഘാടനത്തിന് എത്തിയ ഹണി ചേച്ചിയുടെ കിടിലൻ ഫോട്ടോസ്

in Entertainment

നിലവിൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. മലയാളത്തിനു പുറമേ സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഏത് കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ താരത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ സിനിമയിലെ പല സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ടു തന്നെ താരത്തെ തേടി അവസരങ്ങളും ധാരാളം വരുന്നുണ്ട്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് ഹനീ റോസ്.

മലയാള സിനിമക്ക് പുറമേ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച നടിയാണ് താരം. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരത്തിന്റെ കരിയർ വഴിത്തിരിവായത് 2012 ൽ ജയസൂര്യ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. പിന്നീട് താരത്തെ തേടി ഒരുപാട് സിനിമകൾ വന്നെത്തി.

സോഷ്യൽ മീഡിയയിൽ താരം നിറ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപക്ഷേ ഓഫ് സ്‌ക്രീനിൽ ഇത്രയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന മലയാളത്തിലെ മറ്റു താരങ്ങൾ ഉണ്ടാകില്ല എന്ന് വേണം പറയാൻ. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്യുന്ന നടി എന്ന് വരെ താരത്തെ പലരും വിശേഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓഫ്‌ സ്ക്രീൻ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ദിവസം നിറഞ്ഞു നിൽക്കുകയാണ്.


ഇപ്പോൾ ഉദ്ഘാടന പരിപാടികളുമായി താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. താരത്തിന്റെ ആരേയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള ഉദ്ഘാടന പരിപാടികളിൽ ക്ഷണിക്കപ്പെടാൻ ഉള്ള പ്രധാന കാരണം. വളരെ വ്യത്യസ്തതയുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയാണ്. ഇപ്പോൾ താരം പുതിയതായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് നിറഞ്ഞ പ്രേക്ഷക പ്രീതിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഴകിന്റെ റാണിയായാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ജീവിത മാർ​ഗം കൂലിപ്പണി ആയിരുന്നു, ഒളിച്ചോടി കല്യാണം കഴിച്ചു, നേരെ പോയത് സ്റ്റേജ് ഷോക്ക്, ശശാങ്കന്റെ ജീവിത കഥ ഇങ്ങനെ

in Entertainment

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കൻ മയ്യനാട്. ഒരു മിമിക്രി ആർട്ടിസ്റ്റ്, സ്റ്റേജ് പെർഫോർമർ, നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റേത് ഒരു പ്രണയ വിവാഹം കൂടിയാണ്. സ്‌ക്കിറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വേളയിലാണ് കൊല്ലത്തെ ഒരു ബേക്കറിയിൽ ക്യാഷ് കൗണ്ടറിൽ വച്ച് ആനിയെ പരിചയപ്പെടുന്നത്. പിന്നീട അത് പ്രണയമായി മാറുകയും ചെയ്തു.

ആദ്യമൊക്കെ ആനിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ആനിയെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ശശാങ്കൻ. വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്, പത്താം ക്ലാസിന് ശേഷമാണ് മിമിക്രിയിൽ സജീവമാവുന്നത്. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എസ്.എസ്.എൽ.സി ജയിച്ചിട്ടും പഠിക്കാൻ പോയില്ല. മിമിക്രിയ്‌ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും

വാർക്കപ്പണിയുമൊക്കെ ചെയ്താണ് കലാ രംഗത്ത് സജീവമാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള യാത്രക്കിടയിലാണ് കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്ന് കയറുന്നത്. അപ്പോഴാണ് കാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ ആരാധികയാണെന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കൻ കടയിലെ നിത്യ സന്ദർശകനായി മാറി. സന്ദർശനം പതിവ് ആയതോടെ ആരാധിക തന്റെ

ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ആളാണെന്ന് ശശാങ്കന് മനസിലാക്കി. അങ്ങനെയാണ് മെർലിൻ എന്ന ആനി ശശാങ്കന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പിന്തുണ ഇല്ലാതെയാണ് വിവാഹം നടത്തിയത്. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചത്.


ഇരുവരും രണ്ട് മതത്തിൽ ഉള്ളവർ ആയതാണ് വിവാഹത്തിന് പ്രശ്‌നം ആയത്. വീട്ടുകാർ സമ്മതിക്കില്ലെന്ന് മനസിലായതോടെ ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ മണവാട്ടിയെയും കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ യിലേക്ക് ആയിരുന്നു. കൽപ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് അന്ന് ശശാങ്കൻ അവതരിപ്പിച്ചത്. ആ പരിപാടി കഴിഞ്ഞതിന് ശേഷമാണ് പ്രിയതമയെയും കൂട്ടി കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുന്നത്.

മുറിയിൽ നിന്നും നിലവിളി കേട്ട് ഓടി കൂടിയ വീട്ടുകാർ കണ്ടത് അടിവയർ പൊത്തിപിടിച്ചു കരയുന്ന നവ വധുവിനെ

in Entertainment

ആദ്യ രാത്രിയില്‍ തന്നെയാണ് അത് സംഭവിച്ചത് ..!അവള്‍ അടിവയറ്റില്‍ കൈ വച്ച് അലമുറയിട്ട് കരയാന്‍ തുടങ്ങി.എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കട്ടിലില്‍ പകച്ചിരുന്ന് പോയി. അടിമുടി വിയര്‍ക്കാന്‍ തുടങ്ങി.കരച്ചില്‍ കേട്ട് വീട്ടിലെ മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു.ഞങ്ങളുടെ മുറിയുടെ വാതിലില്‍ വന്നാരൊക്കെയോ ഉറക്കെ മുട്ടി . ഷോക്കടിച്ച പോലെ ഇരുന്ന ഞാന്‍ എണീറ്റ് മുഖത്തെ വിയര്‍പ്പെല്ലാം തുടച്ചു. തലയിലൂടെ കൈ ഓടിച്ചപ്പോള്‍ കിട്ടിയ ഒരു മുല്ലപ്പൂ താഴേക്കിട്ടു …! ഉടുത്തിരുന്ന മുണ്ടഴിച്ച് നേരെ ഉടുത്തു. വാതില്‍ മെല്ലെ തുറന്നു .

അച്ഛനും, അമ്മയും, ഏട്ടനും, ഏട്ടത്തിയമ്മയും, പെങ്ങളും, അളിയനും ….! എല്ലാവരും എന്നെ രൂക്ഷമായി നോക്കി. അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി. മറ്റു മൂന്ന് പേര്‍ അകത്തേക്ക് കയറാന്‍ മടിച്ച് പുറത്ത് തന്നെ നിന്നു. മുറി വിട്ട് പുറത്തിറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അര്‍ത്ഥം വച്ച് നോക്കി…..! വിനയകുനയനായി ഞാന്‍ അടുത്തുള്ള സോഫയില്‍ ചെന്നിരുന്നു . ടേബിളില്‍ വച്ച വെള്ളത്തിന്‍റെ പാത്രം വായയിലേക്ക് കമഴ്ത്തി. മുറിയില്‍ നിന്ന് അമ്മ ഉറക്കെ പറഞ്ഞു , വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന്.

അതു കേട്ട് അവിശ്വസനീയമാം വിധം അച്ഛനെന്നെ അടിമുടിയൊന്ന് നോക്കി. അച്ഛന്‍റെ ആ നോട്ടം എന്‍റെ നെഞ്ചത്ത് ഒരുലക്ക കൊണ്ടിടിച്ചതിന് സമമായിരുന്നു…..! ഇവിടുത്തെ വണ്ടിയില്‍ കൊണ്ടു പോവാമെന്ന് ഏട്ടന്‍ പറഞ്ഞു . അത് പറ്റില്ല , ശരീരം ഇളകാതെ കൊണ്ട് പോകണമെന്ന് പെങ്ങള്‍.ഞാന്‍ ഫോണെടുത്ത് മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി . ‘ഹലോ , അമല ഹോസ്പിറ്റലല്ലേ , ഒരു ആംബുലന്‍സ് വേണം , ദയവായി നിലവിളി ശബ്ദമിടരുത് ‘ ഡ്രൈവര്‍ക്ക് അഡ്രസ്സ് പറഞ്ഞ് കൊടുത്ത് തിരിച്ച് ഞാന്‍ അകത്തേക്ക് തന്നെ കയറി .ഉലക്ക കൊണ്ട് രണ്ടാമത്തെ ഇടിയുമായി അമ്മ പറഞ്ഞു , മോള്‍ടെ വീട്ടിലേക്കൊന്ന് വിളിച്ച് കാര്യം പറയണമെന്ന് .

ഞാന്‍ ഫോണുമായി വീണ്ടും മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി. ‘ഹലോ അമ്മാവാ, ഇത് ഞാനാണ് , ദിവ്യയെ അതി കഠിനമായ വേദനയെ തുടര്‍ന്ന് അമല ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് , അമ്മാവനും അമ്മായിക്കും അവിടെ സുഖം തന്നെയെന്ന് കരുതുന്നു , എന്നാല്‍ ഞാന്‍ ഫോണ്‍ വെക്കട്ടെ ‘അമ്മാവന്‍ വെപ്രാളത്തോടെ ചോദിച്ചു , ദിവ്യക്ക് എവിടെയാ മോനേ വേദനാന്ന് ? അടിവയറ്റിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങേ തലക്കല്‍ വല്ലാത്ത നിശബ്ദതയും ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസവും…! അപ്പോഴേക്കും ആംബുലന്‍സ് വന്നു.
അയല്‍ക്കാരുടെ വീടുകളിലെ വെളിച്ചം ഓരോന്നോരോന്നായി തെളിയുന്നത് ഞാന്‍ നിര്‍വ്വികാരനായി നോക്കി നിന്നു .പലരും ഓടി വന്നു . പെണ്ണുങ്ങള്‍ അകത്തേക്കോടി കയറി .

കാര്യമറിഞ്ഞ ആണുങ്ങള്‍ തെങ്ങിന്‍റെ ചോട്ടിലും കവുങ്ങിന്‍റെ ചോട്ടിലും കൂട്ടം കൂടി നിന്ന് എന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഓടി വന്ന മധുര പതിനേഴുകാരി അരുണിമ കിതപ്പോടെ രമേച്ചിയോട് ചോദിച്ചു , ആര്‍ക്കാ അമ്മേ ഇവിടെ അസുഖമെന്നും , എന്തിനാ അമ്മേ ആംബുലന്‍സ് വന്നതെന്നും. ‘മോളെന്തിനാ ഇങ്ങോട്ട് വന്നത് , അതൊക്കെ ഞങ്ങള് വല്ല്യ ആള്‍ക്കാര് നോക്കിക്കോളാം , കുട്ടികള്‍ അറിയേണ്ട കാര്യമല്ലിത് ‘
പറഞ്ഞ് തീരും മുന്‍പ് രമേച്ചി എന്നെയൊരു നോട്ടം നോക്കി . ഞാന്‍ ചൂളിപ്പോയി…! ആംബുലന്‍സിലേക്ക് അവളെ കോരിയെടുത്ത് കിടത്തിയത് ഞാന്‍ തന്നെയാണ്. അപ്പോഴും അവള്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ആശുപത്രിയിലെത്തി നേരെ ഐ.സി.യുവിലേക്ക് കയറ്റി .

അവള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഡോക്ടര്‍ എന്നെ മാത്രമായി റൂമിലേക്ക് വിളിച്ചു . കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഭാര്യയെ ഒരു ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും അതിന് ശേഷം വീട്ടിലേക്ക് പോയാല്‍ ഒരാഴ്ച്ച എല്ലാ തരത്തിലുമുള്ള വിശ്രമം കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു..!
ഒരാഴ്ച്ചയുടെ കാര്യം കേട്ട നിരാശയില്‍ ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി . എല്ലാവരുടേയും കണ്ണുകള്‍ എന്‍റെ നേരെ തിരിഞ്ഞു. എന്ത് ചോദിക്കണമെന്നറിയാതെ എല്ലാവരും നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. അത് കണ്ട് അളിയനെന്‍റെ കൈ പിടിച്ച് ദൂരേക്ക് മാറ്റി നിര്‍ത്തി ചോദിച്ചു , ‘എന്താ അളിയാ പ്രശ്നമെന്ന് , ഡോക്ടര്‍ എന്താ പറഞ്ഞതെന്ന് ‘ ‘ നല്ലോണം വെള്ളം കുടിക്കാനും നല്ലോണം വിശ്രമിക്കാനും ‘

ഞാനിത് പറഞ്ഞപ്പോള്‍ അളിയന്‍ ആകാംഷയോടൊരു ചോദ്യം , എന്ത് , വെള്ളം കുടിക്കാനോ ? ‘അതെ അളിയാ , അവളീ കല്ല്യാണത്തിന്‍റെ തിരക്കുമായി ഓടി നടന്നപ്പോള്‍ വെള്ളം കുടിക്കാന്‍ മറന്ന് കാണും , അങ്ങനെ വന്നതാവും ഈ മൂത്രത്തില്‍ കല്ല് ‘ ‘മൂത്രത്തില്‍ കല്ലോ ‘ എന്ന് ചോദിക്കലും , അയ്യേ എന്ന ഭാവത്തില്‍ അളിയനെന്‍റെ കയ്യിലെ പിടി വിടലും ഒരുമിച്ചായിരുന്നു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. അവളെ നഴ്സുമാര്‍ മുറിയിലേക്ക് മാറ്റി. ഗ്ലൂക്കോസ് കയറ്റാന്‍ തുടങ്ങി.കല്ല്യാണത്തിന് വരാന്‍ സമയമില്ലാതിരുന്ന അമ്മാവന്‍റെ മൂത്ത മകന്‍ സുഗുണന്‍ അവളെ കാണാന്‍ ഓടി കിതച്ച് വരുന്നത് കണ്ട് ഞാന്‍ ഞെട്ടി..!ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ച്ചാര്‍ജ്ജായി.

തലയിണയും , വിരിപ്പും , മരുന്നും പൊതിഞ്ഞ് കെട്ടി ഞങ്ങള്‍ വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിയില്‍ വിശ്രമിക്കുകയായിരുന്ന അവളോടൊന്ന് സംസാരിക്കാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ സന്ദര്‍ശകരുടെ തള്ളി കയറ്റം എന്‍റെ വെമ്പലിനെ ഇല്ലാതാക്കി. മേശ വലിപ്പിലും , അലമാരയിലും ഇല്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി ഇടക്കിടെ ചെന്ന് ഞാന്‍ തപ്പി നോക്കി. അവളെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം. അതിനിടയില്‍ ജനവാതിലിനിടയിലൂടെ ആരും കാണാതെ അവളെ ഒന്നെത്തി നോക്കിയ എന്നെ കണ്ട് ഒറ്റപ്പാലത്തുള്ള വല്ല്യമ്മയുടെ മോള്‍ടെ ഇക്രു മോന്‍ , ദേ പട്ടാണി നോക്കുന്നേന്നും പറഞ്ഞ് ഉറക്കെ നിലവിളിച്ച് സംഗതി ആകെ അല്‍കുല്‍ത്താക്കി. രാത്രിയായപ്പോള്‍ രംഗം ഏറെക്കുറെ ശാന്തമായി.

ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. മെല്ലെ കതകടച്ച് കുറ്റിയിട്ടു. ചുമരിനോട് ഓരം ചേര്‍ന്നവള്‍ കിടക്കുകയായിരുന്നു. എന്നെ കണ്ടതും അവളൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു. പെണ്ണുകാണലും വിവാഹവുമെല്ലാം ഒരു മാസത്തിനുള്ളിലാണ് നടന്നത് . അത് കൊണ്ട് തന്നെ കല്ല്യാണത്തിന് മുന്‍പ് മര്യാദക്കൊന്നിവളോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . ആദ്യ രാത്രിയാണെങ്കില്‍ ഇങ്ങനെയുമായി…!
ഇന്നീ രണ്ടാമത്തെ രാത്രിയില്‍ , അവളീ അവസ്ഥയില്‍ കിടക്കുമ്പോള്‍ എങ്ങനെ ഒന്ന് സംസാരിച്ച് തുടങ്ങും എന്നോര്‍ത്ത് ഞാന്‍ വിഷണ്ണനായി. അവളാകെ ക്ഷീണിച്ചിരുന്നു. എന്നെ നോക്കുമ്പോഴും ആ കണ്ണുകള്‍ ഇടക്കിടെ ക്ഷീണം കൊണ്ട് അടച്ച് തുറക്കുന്നത് ഞാന്‍ കണ്ടു.

കൂമ്പിയടയുന്ന അവളുടെ സുന്ദര മിഴികള്‍ എന്നെ വല്ലാതെ മോഹിപ്പിച്ചു. അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി. ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.
ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….! പക്ഷെ ഒരു സ്പര്‍ശനം പോലും എന്‍റെ സിരകളെ ചൂടു പിടിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ചുംബനം പോലും എന്‍റെ വികാരങ്ങളെ ആളി കത്തിക്കുമെന്ന് എനിക്കറിയാമായിരുന്നു . ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൃത്യ സമയത്ത് തന്നെ മനസ്സിലേക്കോടി വന്നത് കൊണ്ട് ഞാനെന്‍റെ ആഗ്രഹങ്ങളെ തത്ക്കാലം അടക്കി വച്ചു.

എങ്കിലും മത്തിക്കൊട്ടക്ക് മുന്നിലിരിക്കണ പുച്ചേനെ പോലെ കുറെ നേരം കട്ടിലിന്‍റെ ഓരത്ത് ഞാന്‍ എന്തിനോ വേണ്ടി കുത്തിയിരുന്നു….! പിന്നെ ഒരു ദീര്‍ഘനിശ്വാസം വിട്ട് കട്ടിലില്‍ നിന്ന് ഒരു തലയിണയെടുത്ത് തറയിലേക്കിട്ടു. അത് കണ്ടവള്‍ ചോദിച്ചു , എന്തിനാ തലയിണ തറയിലേക്കിട്ടതെന്ന്. ‘രാത്രി കൂടെ കിടക്കണ ആളിന്‍റെ മേലേക്ക് കയ്യും കാലും എടുത്തിടണ സ്വഭാവമുണ്ടെനിക്ക് ‘ എന്ന് പറഞ്ഞ് നിസ്സഹായതയോടെ ഒരു ചിരി ചിരിച്ച് അലമാരയില്‍ നിന്നൊരു വിരിപ്പെടുത്ത് തറയില്‍ വിരിച്ച് കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ പിന്നീടെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല.വാതിലില്‍ അമ്മയുടെ തട്ട് കേട്ട് കൊണ്ടാണ് പിറ്റെ ദിവസം ഉണര്‍ന്നത്.

ചാടിയെണീറ്റ് തലയിണയും വിരിപ്പും ചുരുട്ടി കൂട്ടി കട്ടിലിന് മുകളിലേക്കിട്ടു . കട്ടിലില്‍ നിന്നെണീറ്റ് വരുന്നത് പോലെ ചെന്ന് അമ്മക്ക് വാതില്‍ തുറന്ന് കൊടുത്തു. അമ്മക്ക് തൊട്ടു പുറകെ പെങ്ങളും ഏട്ടത്തിയമ്മയും വന്ന് അവളുടെ അരികിലിരുന്നു. പല്ലു തേപ്പും ചായകുടിയും കഴിഞ്ഞപ്പോഴേക്കും സന്ദര്‍ശകര്‍ എത്തി തുടങ്ങി. അതുകൊണ്ട് തന്നെ ഞാന്‍ മെല്ലെ കവലയിലോട്ട് ഒന്നിറങ്ങി. എന്നെ കണ്ടതും മൊബൈലില്‍ കളിച്ചോണ്ടിരുന്ന ആറാം ക്ലാസ്സില്‍ പഠിക്കണ ഉണ്ണി കുട്ടന്‍റെ മുഖത്ത് നാണം . തൊണ്ണൂറ് കഴിഞ്ഞ പെരച്ചേട്ടന്‍റെ മുഖത്ത് അതിനേക്കാള്‍ വലിയ നാണം…! വാഴക്കുല വില്‍ക്കണ രാജന്‍ ചൂളമടിച്ച് എന്നെ വിളിച്ചു.

‘ നീ എന്ത് മനുഷ്യനാണ്ടാ , ഇതൊക്കെ ഒരു തഞ്ചത്തില് കൈകാര്യം ചെയ്യണ്ടേ , നീയൊരുമാതിരി മനുഷ്യമൃഗത്തിലെ ജയനെ പോലെ , ഒന്നുല്ല്യങ്കിലും ഒരന്യ വീട്ടീന്ന് വന്ന കുട്ടിയല്ലെ ഓള് , ഇജി അതെങ്കിലും ഓര്‍ക്കണ്ടെ ‘ രാജന് മറുപടിയായി എന്‍റെ വായയില്‍ വന്നത് പച്ച തെറിയായിരുന്നു.പക്ഷെ തൊട്ടടുത്ത ദിവാകരേട്ടന്‍റെ ചായ കടയില്‍ കുറച്ച് കാരണോന്‍മാര് ഇരിക്കുന്നത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന കുടുംബ ശ്രീക്ക് പോകുന്ന പെണ്ണുങ്ങളുടെ മുഖത്തുള്ള നാണം കണ്ട് എനിക്കും നാണം വന്ന് പോയി….! വീട്ടിലെത്തി. അവിടെയും ഇവിടെയും തട്ടി തടഞ്ഞ് നിന്ന് എങ്ങനെയെങ്കിലും രാത്രിയാക്കി.

മുറിയിലേക്ക് കയറിയ എന്നെ കണ്ട പാടെ അവളെണീറ്റിരുന്നു. എന്നോടൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
സുഖാന്യേഷണം നടത്തിയതിനൊടുവില്‍ ഞാന്‍ തലയിണയെടുത്ത് തറയിലേക്കിട്ട് കിടന്നു.
കുറച്ച് നേരത്തെ നിശബ്ദതക്കൊടുവില്‍ ഞാനവളോട് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചു.
ചെറിയൊരു ഓര്‍മ്മ മാത്രമായിരുന്ന അച്ഛനെ കുറിച്ചവള്‍ പറഞ്ഞു. ഒരേട്ടനില്ലാതെ പോയതിന്‍റെ ദുഖം പറഞ്ഞു. ബാല്ല്യത്തെ കുറിച്ചും , കൗമാരത്തെ ക്കുറിച്ചും പറഞ്ഞു . ഒടുവില്‍ മക്കളെ നന്നായി വളര്‍ത്താന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചവള്‍ പറഞ്ഞ് വന്നപ്പോള്‍ ശബ്ദമിടറുന്നത് ഞാനറിഞ്ഞു.
കേള്‍വിക്കാരനായി ഇരുന്നതിനൊടുവില്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു.

ന്‍റെ കുടുംബത്തെ കുറിച്ച് പറഞ്ഞു , കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു, പിന്നിട്ട ജീവിത വഴികളിലനുഭവിച്ച സുഖ ദുഖങ്ങളെ കുറിച്ച് പറഞ്ഞു , സ്വപ്നങ്ങളെ കുറിച്ചും, മോഹങ്ങളെ കുറിച്ചും പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ കുറച്ച് നേരം നിശബ്ദമായിരുന്നു ആ മുറി.
നിശബ്ദതക്ക് വിരാമമിട്ട് ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ കട്ടിലിന് മുകളില്‍ നിന്ന് മറുപടിയൊന്നും വന്നില്ല . എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ രണ്ടു കയ്യും ചേര്‍ത്ത് വച്ചതിന് മുകളില്‍ തല വച്ച് ഉറങ്ങി കഴിഞ്ഞിരുന്നു ആ പാവം.അരികിലായി കിടന്ന പുതപ്പെടുത്ത് ഞാന്‍ പുതച്ച് കൊടുത്തു . കാല്‍പ്പാദങ്ങള്‍ പുതപ്പിനുള്ളിലേക്കാക്കി വച്ചു. ലൈറ്റണക്കുന്നതിന് മുന്‍പ് ആ നിഷ്കളങ്ക മുഖം ഞാന്‍ ഒന്നു കൂടി നോക്കി.

അന്ന് ഞാന്‍ ഉറങ്ങുന്നതിന് മുന്‍പ് തലയിണ നെഞ്ചില്‍ ചേര്‍ത്ത് വച്ച് കുറേ നേരം കിടന്നു …!
പിറ്റേന്ന് എണീറ്റ് അവള്‍ക്കുള്ള ചായ എടുക്കാനായി ഞാന്‍ അടുക്കളയിലേക്ക് ചെന്നത് കണ്ട് അമ്മ സ്തംഭിച്ച് നിന്നു.
അവള്‍ക്ക് കുടിക്കാനുള്ള വെള്ളം മുറിയില്‍ കൊണ്ട് വച്ചത് ഞാനായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ എരിവ് മൂര്‍ദ്ധാവില്‍ കയറിയ അവള്‍ടെ തലയില്‍ തട്ടി കൊടുത്ത് ഒരു മുറുക്ക് വെള്ളം ഊട്ടി കൊടുത്തതും ഞാനായിരുന്നു.

ആ പകലില്‍ അവളെ കാണാനും സംസാരിക്കാനുമുള്ള ഒരവസരവും ഞാന്‍ പാഴാക്കിയില്ല.
എത്രയും വേഗം ഒന്ന് രാത്രിയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെങ്കിലും ആ പകലിന് പതിവിലും ദൈര്‍ഘ്യമുണ്ടായിരുന്നു …! സന്ധ്യയായപ്പോള്‍ കൂട്ടിലിട്ട വെരുകിനെ പോലെ ഞാന്‍ മുറ്റത്ത് ഉലാത്തി . ഇടക്കിടെ സമയം നോക്കി. നാമം ജപിക്കുന്ന പെങ്ങളിത് കണ്ട് ഇടം കണ്ണിട്ട് എന്നെ നോക്കി. നിലാവുള്ള ആ രാത്രിയില്‍ ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ ജനവാതിലിലൂടെ ആകാശം നോക്കി കിടക്കുകയായിരുന്നു അവള്‍.
എന്നെ കണ്ടതും ‘ ഏട്ടാ ‘ ന്ന് വിളിച്ചു . ആ വിളി കേട്ട് എന്‍റെ മനസ്സ് നിറഞ്ഞു തുളുമ്പി. സന്തോഷം അടക്കാനാവാതെ ഞാന്‍ നിന്നു. ഈ ഭൂമിയില്‍ എന്‍റെത് മാത്രമെന്ന് പറയാവുന്ന ഒരാളില്‍ നിന്ന് ആ വിളി കേള്‍ക്കാന്‍ ഞാന്‍ എത്രയോ കാലമായി കൊതിക്കുന്നു…!

നിറഞ്ഞ മനസ്സോടെ ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. കട്ടിലില്‍ ചെന്നിരുന്നു.‘ഞാന്‍ കാരണം ഏട്ടനൊരുപാട് ബുദ്ധിമുട്ടായല്ലേ’ ആ ചോദ്യം കേട്ട് വാത്സല്ല്യത്തോടെ ഞാനാ മുഖത്തേക്കൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് മാറി മാറി നോക്കി. ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.
മെല്ലെ അവളുടെ മോതിര വിരലിലൊന്ന് തൊട്ടു . ആ കൈ ഞാന്‍ മെല്ലെ കോരിയെടുത്ത് എന്‍റെ കൈക്കുള്ളിലാക്കി . ആ സമയം ജനവാതിലിനിടയിലൂടെ ഒരിളം കാറ്റ് വന്ന് ഞങ്ങളെ തഴുകി തലോടി കടന്നുപോയി. രണ്ട് പേരും മുഖത്തോട് മുഖം നോക്കിയ നിമിഷം. മനസ്സിലും ശരീരത്തിലും വാത്സല്ല്യം നിറച്ച് ഞാനവള്‍ക്കരികിലേക്ക് ഒന്നു കൂടി ചേര്‍ന്നിരുന്നു. പൂര്‍ണ്ണ ചന്ദ്രനെ സാക്ഷിയാക്കി ആ തിരുനെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു . എന്‍റെ ആദ്യ ചുംബനം …!

ആ ചുബനം എന്‍റെ സിരകളെ ചൂടു പിടിപ്പിച്ചില്ല . എന്നിലെ വികാരങ്ങളെ ആളി കത്തിച്ചില്ല …..!
ശാന്തമായിരുന്നു എന്‍റെ മനസ്സ് .അച്ഛന്‍റെ വാത്സല്ല്യമേല്‍ക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത, ഒരേട്ടന്‍റെ കരുതലേല്‍ക്കാന്‍ യോഗമില്ലാതിരുന്ന അവള്‍ക്ക് ഞാനേകിയ ആചുംബനം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകളും, വിറ കൊണ്ട ആ ചുണ്ടുകളും .ഞാനന്ന് തലയിണയെടുത്ത് തറയിലേക്കിട്ടില്ല…! എനിക്കുറപ്പുണ്ടായിരുന്നു , ഇനി വരുന്ന ഏതൊരുറക്കത്തിലും ഏതൊരുണര്‍വ്വിലും എന്‍റെ ഭാര്യക്ക് ദോഷമാവും വിധം എന്‍റെ ഈ കയ്യോ കാലോ ആ ദേഹത്ത് വീഴില്ലെന്ന് .
എനിക്കുറപ്പുണ്ടായിരുന്നു, എന്‍റെ ഭാര്യയുടെ സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കേണ്ടത് എന്‍റെ കടമയാണെന്ന്.അത് തിരിച്ചറിഞ്ഞത് കൊണ്ടാവണം ഒരു കൊച്ചു കുട്ടിയെ പോലെ എന്‍ ചുടു നിശ്വാസം ഏല്‍ക്കും വിധം അവള്‍ എന്നരികിലേക്ക് പറ്റിച്ചേര്‍ന്നുറങ്ങിയത്…..

ഡിവോഴ് സ് ആയ ഭാര്യയെ വർഷങ്ങൾക്ക് ശേഷം കല്യാണത്തിൽ വെച്ച് ഭർത്താവ് കണ്ടു മുട്ടിയപ്പോൾ സംഭവിച്ചത്

in Entertainment

കൂട്ടുകാരൻ ഹബീബിന്റെ അനിയൻറെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെതിച്ചുകൊണ്ട് തന്റെ മനസ്സിലേക്ക് കയറിവരുന്ന ആ മുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ ഇടയായത്.. പടച്ചോനേ ഇവൾക്ക് ഇത്രയും മൊഞ്ച് ഉണ്ടായിരുന്നു.. ഓളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി.. അല്ലെങ്കിൽ തന്നെ ഈ ഒരു പിങ്ക് കളറും അതുപോലെ വെളുത്ത പെണ്ണും വല്ലാത്ത ഒരു കോമ്പിനേഷനാണ്..

ഇനിയിപ്പോൾ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നു എങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം.. വേറെ ഒന്നുമല്ല ഓൾക്ക് പണ്ട് കോലുമുടി ആയിരുന്നു.. ഓളുടെ വളഞ്ഞ മൂക്കും അതുപോലെ തുടുത്ത ചുണ്ടുകളും എല്ലാം ആരും കാണാതെ നോക്കുന്നതിന് ഇടയിലാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്.. ഞാൻ നോക്കിയത് അവൾ കണ്ടു എന്നുള്ളത് ഏകദേശം ഉറപ്പാണ്..ആകെ ചമ്മി പോയി എങ്കിലും അതൊന്നും കാര്യമാക്കാതെ.. കീശയിൽ നിന്നും തന്റെ മൊബൈൽ ഫോൺ എടുത്ത് കാര്യമായി എന്തൊക്കെയോ നോക്കുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള ഒരു കസേരയിൽ പോയി ഇരുന്നു..

ഇരുന്നപ്പോൾ തന്നെ ബാക്കിലേക്ക് ഒരു തണുപ്പ് അരിച്ചു കയറി.. അപ്പോഴാണ് നോക്കിയപ്പോൾ ഏതോ ഒരു ജ്യൂസ് കുടിച്ച ഗ്ലാസിന് മുകളിലാണ് താൻ പോയിരുന്നത്.. അവിടെയുള്ള പ്ലാസ്റ്റിക് ഗ്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടി.. പിന്നെ ഞാൻ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീൻ ആയി കിടക്കുകയായിരുന്നു..വേഗം കർച്ചീഫ് കൊണ്ട് ബാക്ക് തുടയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് ഞാൻ നേരത്തെ നോക്കിയ കുരിപ്പിന്റെ കാര്യം ഓർമ്മവന്നത്.. അപ്പോഴാണ് അവൾ നിന്ന് ഭാഗത്ത് തന്നെ നിന്ന് കൈകൾ വായകൊണ്ട് പൊത്തി ചിരിക്കുന്നത് കണ്ടത്..

അതിനിടയ്ക്ക് പുറകിൽ നിന്ന് ആരോ തൻറെ പാന്റിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നി..ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ കുഞ്ഞ് പാത്തുമ്മ.. മാലാഖമാരെ പോലുള്ള അവളുടെ കുഞ്ഞ് ഉടുപ്പും വട്ടം മുഖവും തിളങ്ങുന്ന കണ്ണുകളും എല്ലാം കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഓമനത്തം തോന്നി.. എന്താ മോളൂസ് എന്ന് ചോദിച്ചപ്പോൾ അവൾ അവളുടെ കുഞ്ഞിക്കണ്ണുകൾ നന്നായി വിടർത്തി അവളുടെ കിന്നരി പല്ലുകൾ കാണിച്ച് പുഞ്ചിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

അമ്പോ…!! കണ്ണെടുക്കാൻ തോന്നാത്ത അഴക്..! പ്രിയ മോഡലിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ..

in Entertainment

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഓരോ ദിവസവും ഫോട്ടോഷോട്ടുകൾ വൈറൽ ആയതുകൊണ്ട് ഉദിക്കുന്ന താരങ്ങളുടെ എണ്ണവും ധാരാളമാണ്. എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്. കാരണം പലർക്കും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഐഡന്റിറ്റി നൽകിയിട്ടുണ്ട് എന്നത് തന്നെയാണ്.

ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവരുടെ എണ്ണം ധാരാളമാണ്. പ്രത്യേകിച്ചും ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് സോഷ്യൽ മീഡിയാ സെലിബ്രിറ്റി ആയി മാറിയിട്ടുണ്ട്. പല പ്രമുഖ നടിമാർക്ക് ലഭിക്കുന്ന ആരാധക പിന്തുണയേക്കാൾ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്.

ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. അതിലും പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോഷോട്ടുകൾ മാത്രം പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരും ഉണ്ട്.

ഇങ്ങനെ നിരന്തരമായി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത മോഡലാണ് സത്പുര നഹ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ തന്നെയാണ് താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇതുപോലെ ഗ്ലാമർ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മണ് സിൻടെ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു വോക്കൽ ആർട്ടിസ്റ്റ് കൂടിയാണ്.

സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കനിഹ.. ഇതുകൊള്ളാലോ എന്ന് ആരാധകർ..

in Entertainment


മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്.

എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു. ആരോ​ഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. എങ്ങനെയാണ് ഈ 41ാം വയസ്സിലും ഇങ്ങനെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് താൻ ശരീര

സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന് കനിഹ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. ഇമോഷണലി, മെന്റലി, ഫിസിക്കലി നമ്മൾ ആരോ​ഗ്യത്തോടെ ഇരിക്കണമെന്നാണ് കനിഹ പറയുന്നതത്. എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും

കനിഹ പറയുന്നു.ഇപ്പോഴിതാ കനിഹ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. വളരെ ഹെവിയായിട്ടുള്ള വർക്ക് ഔട്ട് തന്നെയാണ് താരം ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക്

കമന്റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ശരീരത്തിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മലയാളത്തിൽ ഇന്നുള്ള പല യുവ നടിമാരെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായി കനിഹ കാണപ്പെടുന്നത് എന്നാണ് ഒരു കമന്റ്. പലരും പറയുന്നത് കനിഹ തങ്ങൾക്ക് ഒരു ഇൻസ്പിറേഷൻ ആണെന്നാണ്.


സ്‌ക്രീനില്‍ ഞാന്‍ വളരെ ഗ്ലാമറസ് ആയി പോയി, ഒരുപാട് മേക്കപ്പ് ഒന്നും ചെയ്തിരുന്നില്ല- മീന

in Entertainment


സിനിമാ രം​ഗത്ത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത കരിയർ ​ഗ്രാഫുള്ള നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്ന വന്ന മീന നാൽപത് വർഷമായി കരിയറിൽ തുടരുന്നു. ഒട്ടനവധി ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികമായി

അഭിനയിച്ച മീനയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയാണ് മീന. അ‌ടുത്തിടെ നടി സിനിമാ ലോകത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് ന‌ടന്നപ്പോൾ രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ‘ദൃശ്യം 2’ സിനിമയില്‍ സാധാരണ

വീട്ടമ്മയുടെ വേഷമാണെങ്കിലും മേക്കപ്പ് കൂടുതലാണ് എന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ദൃശ്യം 2 കണ്ടപ്പോള്‍ മേക്കപ്പ് കൂടുതല്‍ ആണെന്ന് തനിക്കും തോന്നിയിരുന്നു എന്നാണ് മീന പറയുന്നത്. ‘ആനന്ദപുരം ഡയറീസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മീന പ്രതികരിച്ചത്.

ചിത്രത്തില്‍ സംവിധായകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡള്‍ ആയിട്ടുള്ള ലിപ്സ്റ്റിക്കും ആ രീതിയിലുള്ള മേക്കപ്പും ആയിരുന്നു ചെയ്തത്. പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ ഗ്ലാമറസ് ആയി തോന്നി. മേക്കപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും ഗ്ലാമറായിട്ടുണ്ടല്ലോ എന്ന് ജീത്തു ജോസഫിനോട് ചോദിക്കുകയും ചെയ്തു.

അതില്‍ ഒരുപാട് മേക്കപ്പ് ഒന്നും ചെയ്തിട്ടില്ല, എന്തുകൊണ്ടാണ് ഇത്രയും ഗ്ലാമര്‍ ആയി തോന്നിയത് എന്ന് എനിക്ക് അറിയില്ല. മലയാളത്തില്‍ മാത്രമാണ് ഇങ്ങനൊരു സംസാരമുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. മറ്റുള്ള ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ മേക്കപ്പിനെ കുറിച്ച് ഇങ്ങനെ പരാതി കേട്ടിട്ടേയില്ല എന്നും മീന വ്യക്തമാക്കി.

പതാകയിലും പ്രൊഫൈലിലും ചെഗുവേര, താത്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നീ വീട്ടുപേരുള്ള തീപ്പന്തങ്ങളോട്- ജോയ് മാത്യു

in Entertainment

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐയെ കടുത്ത ഭാഷയിൽ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് എസ്എഫ്‌ഐക്കാർക്ക് താത്പര്യം എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ വിമർശനം.

പതാകയിൽ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ .പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും .എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപ്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.

അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .! ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം


ഇത്തരം അരും കൊലകൾ തുടരും
ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത് .

ക്യൂട്ട് താരത്തിന്റെ പഴയ കാല ഫോട്ടോഷൂട്ട്.. അന്നും ക്യൂട്ട് റാണി തന്നെ..

in Entertainment

തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീ ദിവ്യ. 2006 – ൽ തെലുങ്ക് ചിത്രമായ ഭാരതി എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള നന്തി അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. രവി ബാബു സംവിധാനം ചെയ്ത 2010-ൽ തെലുങ്ക് പ്രണയ ചിത്രമായ മാനസാര എന്ന ചിത്രത്തിലൂടെ നായികയായി

താരം അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പരാജയമായിരുന്നു. തുടക്കം മുതൽ തന്നെ താരത്തിന് മികവുകൾ കരിയറിൽ അടയാളപ്പെടുത്താനായി. താരത്തിന്റെ മൂത്ത സഹോദരി ശ്രീ രമ്യ തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിക്കുന്നുണ്ട്. മൂന്നാം വയസ്സിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. തെലുങ്ക് ടെലിവിഷൻ

സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മാരുതി സംവിധാനം ചെയ്ത ബസ് സ്റ്റോപ്പ് എന്ന സിനിമയിൽ പ്രിൻസിനൊപ്പം താരം അഭിനയിച്ചു. അത് ബോക്സോഫീസിൽ വിജയിച്ചതോടെ നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. അതിന് ശേഷം മല്ലേല തീരം ലോ സിരിമല്ലെ പുവ്വ് എന്ന ചിത്രത്തിൽ ഒരു

എഴുത്തുകാരനുമായി പ്രണയത്തിലാകുന്ന ഏകാന്തമായ ഭാര്യയുടെ വേഷം താരം ചെയ്തത് മികച്ച അഭിപ്രായങ്ങൾ നേടി. പൊൻറാം സംവിധാനം ചെയ്ത ശിവ കാർത്തികേയനൊപ്പം വറുത്തപടാത്ത വാലിബർ സംഘം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം സംഭവിച്ചത്. 2016ൽ താരം 6 സിനിമകൾ ചെയ്തിരുന്നു

ആറ് സിനിമകളും തമിഴ് ഭാഷയിൽ ആവുകയും വളരെ മികച്ച അഭിപ്രായങ്ങളോട് അവ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. 2014-ൽ സുശീന്ദ്രന്റെ ജീവ, വെള്ളൈക്കാര ദുരൈ എന്നീ രണ്ട് തമിഴ് താരം ചിത്രങ്ങളിൽ അഭിനയിച്ചു . 2018 താരം ഒരു സിനിമ മാത്രമാണ് ചെയ്തത്. സംഗിലി ബംഗിലി കധവ തോരേ എന്ന സിനിമയിലെ

ശ്വേതാ എന്ന കഥാപാത്രത്തെ താരം വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് താരം പ്രത്യക്ഷപ്പെട്ടത് ഈ വർഷത്തിന്റെ തുടക്കത്തിൽ റിലീസ് ആയ പൃഥ്വിരാജ് സുരാജ് തകർപ്പൻ ചിത്രം ജനഗണമനയിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെക്കുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു പഴയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഭംഗിയെയും സൗന്ദര്യത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ മികച്ച അഭിപ്രായങ്ങളോടു കൂടി താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

1 12 13 14 15 16 33
Go to Top