Category archive

Entertainment - page 13

വർഷങ്ങൾ കടന്നു പോയെങ്കിലും ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല. മന്യയുടെ പുത്തൻ ഫോട്ടോകൾ കാണാം….

in Entertainment

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മിറായ്. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് താരം അഭിനയിച്ച ഫലിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഭാഷകൾക്കു പുറമേ കന്നഡയിലും ഹിന്ദിയിലും സിനിമകൾ താരം ചെയ്തിട്ടുണ്ട്. 2005 മുതൽ താരം ഇതുവരെയും സിനിമ മേഖലയിൽ സജീവമാണ്. 2005 പുറത്തിറങ്ങിയ കന്നഡയിലെ ഒരു ഷോർട്ട് ഫിലിമായ വാല്മീകിയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് തമിഴ് സിനിമയായ കർക്ക കസദര എന്ന ആദ്യ സിനിമയിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച

തമിഴ് സിനിമകളിൽ താര പ്രത്യക്ഷപ്പെട്ടു. 2007 ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അണ്ണൻ തമ്പി , 2 ഹരിഹർ നഗർ , മോഹൻലാലിനൊപ്പം ഇവിടെ സ്വർഗാനുരാഗം , മമ്മൂട്ടിക്കൊപ്പം ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി വിജയ ചിത്രങ്ങളിലൂടെ താരം

മലയാളികൾക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ സുന്ദരിയായാണ് താരത്തെ കാണപ്പെടാറുള്ളത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. എന്നാൽ താരത്തെ സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച് നെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്. ഇപ്പോൾ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സിനിമാ മേഖലയിൽ ഇല്ല എന്ന് പറഞ്ഞാലും ഉള്ളതിനെ തള്ളിക്കളയാനാവില്ല എന്നാണ് താരം പറയുന്നത്. സിനിമയോട് വലിയ മോഹം ഉണ്ടായിരുന്ന തന്റെ സുഹൃത്ത്

ഓഡിഷന് പോയപ്പോൾ രതിമൂർച്ചയുടെ സമയം അഭിനയിക്കാനും ആ സമയത്ത് ഉണ്ടാകുന്ന ശബ്ദമുണ്ടാക്കാനും ആണ് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത് എന്നാണ് താരം പറയുന്നത്. സിനിമയിൽ അത്രത്തോളം ഡീപ് ആയ സീനുകൾ ഉണ്ട് എന്നത് ഉറപ്പു തന്നെയാണ്. പക്ഷേ ഒരാളുടെ കഴിവ് നോക്കുന്നത് ഇങ്ങനെയാണോ എന്ന് താരം ചോദിക്കുകയുണ്ടായി. ധരിച്ച വസ്ത്രങ്ങൾ മാറ്റി അടി

വസ്ത്രത്തിൽ മാത്രം ഒരുപാട് സമയം നിൽക്കേണ്ടി വന്ന ഒരുപാട് പെൺകുട്ടികളുടെ അനുഭവം തനിക്കറിയാമെന്നും ബിക്കിനിയിൽ റാംപ് വാക്ക് നടത്തിച്ച് ഒരുപാട് സംഭവങ്ങൾ ഉണ്ട് എന്നും മാറിടത്തിന് അളവെടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായത്.

മാതാപിതാക്കളുടെ ഒന്നിച്ചുള്ള ലൈം,ഗി,ക, നി,മിഷങ്ങൾ നേരിൽ കണ്ടു – ഇതിനെക്കുറിച്ച് ചേച്ചിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു! നടി ഹേമാംഗി കവി

in Entertainment

മറാത്തി സിനിമയിലെ നായികമാരിൽ തിളങ്ങുന്ന ഒരു നടിയാണ് ഹേമാംഗി കവി. നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ തൻ്റെ അഭിപ്രായങ്ങളൊക്കെ തുറന്നു പ്രകടിപ്പിക്കാറുണ്ട് നടി. അതുകൊണ്ടുതന്നെ നടി പറയുന്ന പല കാര്യങ്ങളും ചർച്ചയായി മാറാറുണ്ട്. സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന വിഷയമായാലും തൻ്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളാണെങ്കിലും തുറന്ന് സംസാരിക്കാറുണ്ട് ഹേമാംഗി.

നടി തൻ്റെ വീട്ടിലെ സ്വകാര്യതയും അതുപോലെ തന്നെ മാതാപിതാക്കളെ കുറിച്ചും സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമായി മാറിയിരുന്നു. സിനിമയിൽ മാത്രമല്ല നാടകത്തിലും സീരിയലിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഹേമാംഗി. വ്യത്യസ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കുവാനും നടിക്ക് സാധിച്ചിട്ടുണ്ട്. തൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നത് കൊണ്ട് തന്നെ നടി എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്.

അടുത്തിടെ ഹേമാംഗി തൻ്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ പ്ലാനറ്റ് മറാട്ടിയിലെ എല്ലാം മാറിയത് എന്ന പോഡ്കാസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ നടി തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിൻ്റെ മാതാപിതാക്കളുടെ സ്വകാര്യതയെയും ലൈംഗിക ജീവിതത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ആയിരുന്നു വെളിപ്പെടുത്തിയത്. താരത്തിൻ്റെ അമ്മ വെറും ഏഴാം ക്ലാസ് വരയെ പഠിച്ചിട്ടുള്ളൂ എന്നും ഗ്രാമത്തിൽ ആയിരുന്നു താമസമെന്നും എന്നാൽ അച്ഛൻ എൽഎൽബി ആയിരുന്നെന്നും പറഞ്ഞു.



വളരെ ഓപ്പൺ മൈൻഡ് ആയിട്ടായിരുന്നു കാര്യങ്ങളൊക്കെ കുടുംബത്തിൽ കണ്ടിരുന്നതെന്നും പറഞ്ഞു. അച്ഛനും അമ്മയുമൊത്ത് ഒന്നിച്ചിരുന്ന് ആയിരുന്നു ടൈറ്റാനിക്, ദയവാൻ തുടങ്ങിയ സിനിമകളൊക്കെ കണ്ടതെന്നും പറഞ്ഞു. ടിവിയിൽ ചുംബന രംഗങ്ങളോ അതോ ഇൻ്റിമേറ്റ് സീനുകളും ഒക്കെ കാണുമ്പോഴോ വീട്ടിൽ മുതിർന്നവർ റിമോട്ടിനു വേണ്ടി തിരച്ചിൽ നടത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു.

ആ രംഗങ്ങളൊക്കെ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നാണ് കാണാറും. 93- 94 കാലഘട്ടത്തിലാണ് ഇതൊക്കെ എന്നും താരം പറഞ്ഞു. കൂട്ടുകാരുടെ വീടുകളിലും ഇതുതന്നെയായിരിക്കും എന്ന് ചിന്തിച്ചിരുന്നു. എന്നാൽ അവരൊക്കെ ഇതിൽ നിന്നൊക്കെ ഒളിച്ചോടുകയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും പറഞ്ഞു. താനും തൻ്റെ മാതാപിതാക്കളും ചേച്ചിയും ഒരുമിച്ച് ഒറ്റമുറി അടുക്കളയിലായിരുന്നു താമസിച്ചത്. അച്ഛൻ്റെയും അമ്മയുടെയും സ്വകാര്യതയും ലൈംഗിക ജീവിതവും ആദ്യമായി നേരിൽ കണ്ടപ്പോൾ ചേച്ചിയോട് എന്താണ് മാതാപിതാക്കൾ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു.

അപ്പോൾ ചേച്ചി പറഞ്ഞത് അതൊക്കെ അങ്ങനെയാണെന്നും എല്ലാവരും ഈ കാര്യങ്ങൾ കണ്ടിട്ടുണ്ട് അങ്ങനെയാണ് ഈ ലോകത്തിൽ വന്നിരിക്കുന്നത് നമ്മൾ എന്നും മനസ്സിലാക്കണമെന്നൊക്കെയായിരുന്നു. ചേച്ചി എല്ലാ കാര്യങ്ങളും വിശദമാക്കി പറഞ്ഞു തന്നു എന്നും നടി പറഞ്ഞു. മാതാപിതാക്കളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ കാരണം ഒരുപാട് വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മലയാള നടിമാര്‍, ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകള്‍…

in Entertainment


മലയാളികൾക്കും മലയാള സിനിമ ലോകത്തിനും എന്നും സങ്കടമാണ് കലാഭവൻ മണി എന്ന അഭിനയ വൈഭവത്തിന്റെ അകാലമരണം. ചാലക്കുടി എന്ന ചെറു ഗ്രാമത്തെ ലോക പ്രശസ്തമാക്കിയത് കലാഭവൻ മണിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു സാധാരണക്കാരനിൽ നിന്നും മിമിക്രിലേക്കും പിന്നീട് സിനിമയിലേക്കും

എത്തുകയും അഭിനയ വൈഭവത്തിന്റെ ഒരുപാട് ഉദാഹരണങ്ങൾ ലോകസിനിമക്ക് മുമ്പിൽ കാഴ്ചവെക്കുകയും ചെയ്ത് തെന്നിന്ത്യൻ സിനിമാ ലോകത്തുതന്നെ അറിയപ്പെടുന്ന താരമായി താരം മാറിയിരുന്നു.ഒരുപാട് മികവുകൾ കലാഭവൻ മണി എന്ന നടന് നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും കലാഭവൻ മണിയുടെ നിറത്തിന്റെ പേരിലും മറ്റു ഒരുപാട് അവഗണനകളും പരിഹാസങ്ങളും

അധിക്ഷേപങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. താരത്തിന്റെ നിറം കറുത്തതായതുകൊണ്ട് കറുത്ത മണിയുടെ കൂടെ ഞാൻ അഭിനയിക്കില്ല, അവരുടെ നായികയായി ഞാൻ സിനിമ ചെയ്യില്ല എന്ന് വരെ പറഞ്ഞ മലയാള നടിമാർ ഉണ്ടായിരുന്നു. ഒരു നടി അങ്ങനെ പറഞ്ഞിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ കലാഭവൻ മണി എന്ന അഭിനയത്തെ

മനസ്സിലാക്കി അവർക്ക് വേണ്ടി മണിക്കൂറുകളോളം കാത്തുനിന്ന സംഭവങ്ങളും സിനിമാലോകത്ത് നടന്നിട്ടുണ്ട്. രജനികാന്ത് നായകനായ അഭിനയിച്ച എന്തിരൻ എന്ന സിനിമയിൽ കലാഭവൻ മണിക്ക് ഒരു റോൾ ഉണ്ടായിരുന്നു. വളരെ മികച്ച രൂപത്തിൽ ആ ചെത്തുകാരന്റെ റോൾ താരം നിർവഹിക്കുകയും ചെയ്തു. അതിന്റെ പിന്നിലെ കഥയും അതിനോട് തനിക്ക് ലഭിച്ച

അംഗീകാരങ്ങളും സന്തോഷവും ഒരുപാട് അഭിമുഖങ്ങളിൽ താരം പറഞ്ഞു കേട്ടതാണ്. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അവിടേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് മിസ്സ് ആവുകയും എനിക്ക് വരാൻ കഴിയില്ല മറ്റൊരാൾക്ക് ആ റോൾ കൊടുക്കൂ എന്ന് കലാഭവൻ മണി സിനിമയുടെ സംവിധായകനെ വിളിച്ചു

പറയുകയും ചെയ്തു എന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പറ്റില്ല മറ്റൊരാളെ വെച്ച് ചെയ്യില്ല ഇത് താങ്കൾ തന്നെ ചെയ്യണം എന്ന് സംവിധായകൻ ശങ്കർ പറയുകയും അടുത്ത ഫ്ലൈറ്റിൽ അദ്ദേഹം ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തി മേക്കപ്പ് എല്ലാം മാറ്റി ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തുമ്പോൾ തന്നെയും കാത്തു

മണിക്കൂറുകളായി ഇരിക്കുന്ന രജനീകാന്തിനെയും ഐശ്വര്യ റായിയെയും എനിക്ക് കാണാൻ സാധിച്ചു എന്ന് കലാഭവൻ മണി വലിയ സന്തോഷത്തോടെയാണ് അഭിമുഖത്തിൽ ആരാധകരുമായി പങ്കുവെച്ചിരുന്നത്. സിനിമ ലോകത്തു നിന്ന് തന്നെ തന്നെ ഞെട്ടിപ്പിച്ച ഒരു സംഭവമായിട്ടാണ് ഇത് അദ്ദേഹം പലയിടങ്ങളിലും അവതരിപ്പിച്ചിട്ടുള്ളത്.

പ്രഭുദേവയ്ക്ക് നല്ല ഒരു കോട്ട് കൊടുത്തിട്ട് എനിക്ക് ഷൂട്ട് ചെയ്യുമ്പോൾ ധരിക്കാനായി തന്നത് ഒരു കുട്ടി ബ്രായാണ് ! തുറന്ന് പറച്ചിലുമായി ഗായത്രി

in Entertainment


സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ ഇപ്പോൾ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. ഏത് മേഖലയിലും എന്നതുപോലെ സിനിമ മേഖലയിലും അത്തരത്തിലുള്ള ഒരു മാറ്റം വരികയും ചെയ്തു. എന്നാലും ഇപ്പോഴും സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളുള്ള മുഖം തിരിക്കുന്ന ഒരുതരം സമൂഹത്തെ നമുക്ക് കാണാൻ സാധിക്കും. നേരത്തെ മലയാളി താരമായി നസ്രിയ നസീം ഇത്തരത്തിൽ ഒരു അനുഭവം പങ്കിട്ടിരുന്നു. ഒരു സിനിമയിൽ തന്റേ ശരീരഭാഗങ്ങൾ എന്ന പേരിൽ

മറ്റാരുടെയോ ശരീരം കാണിച്ചു എന്നായിരുന്നു നസ്രിയ നസീം ഇക്കാലത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ താരമായ ഗായത്രി ജയറാം പങ്കുവയ്ക്കുന്ന തന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് എന്നാണ് ഗായത്രി പറയുന്നത്. ഇപ്പോൾ വളരെയധികം ചർച്ചയായിരിക്കുന്നു ഗായത്രി ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു. മനതൈ തിരുടിവിട്ടൈ എന്ന സിനിമയെ കുറിച്ച് ആണ് പറയുന്നത്. പ്രഭുദേവയായിരുന്നു ഈ ചിത്രത്തിൽ


നായകനായി എത്തിയിരുന്നത് . ഇതിലെ ഗാനരംഗം ശ്രദ്ധ നേടിയിരുന്നു. മഞ്ചക്കാട്ട് മൈന എന്ന ഗാനമാണ് ശ്രദ്ധ നേടിയത്. എന്നാൽ ചിത്രം പരാജയമായിരുന്നു. ഈ ഗാനരംഗത്ത് അഭിനയിക്കുമ്പോഴുള്ള തൻറെ അനുഭവത്തെക്കുറിച്ചാണ് ഗായത്രി ജയറാം പറയുന്നത്. സിനിമയിലെ ഗാനരംഗം ഷൂട്ട് ചെയ്തത് ഊട്ടിയിലായിരുന്നു. അന്ന് അവിടെ കടുത്ത തണുപ്പാണ്. ഷൂട്ട് ചെയ്യുമ്പോൾ തനിക്ക് ധരിക്കാനായി തന്നത് ബ്രായാണ്. പ്രഭുദേവയ്ക്ക് കോട്ടും കൊടുത്തിരുന്നു.

മുകളിൽ നെറ്റ് പോലെയുള്ള ഒരു ഫാബ്രിക് ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് ആരംഭിക്കാൻ തുടങ്ങിയപ്പോൾ അത് ഇല്ലാതെയാണ് ലഭിച്ചത്. പിന്നീട് ബ്രായുടെ മുകളിൽ താൻ പൂക്കൾ വയ്ക്കുകയായിരുന്നു എന്നാണ് ഗായത്രി പറഞ്ഞിരുന്നത്. ചിത്രത്തിൽ രണ്ട് നായികമാരായിരുന്നു ഉണ്ടായിരുന്നത് അതിൽ കൗസല്യ അഭിനയിച്ച കഥാപാത്രത്തിന് വേണ്ടിയാണ് താൻ ഒപ്പുവെച്ചത് എന്നും ഗായത്രി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോടെ 2007 ലാണ് ഗായത്രി ജയറാം സിനിമയോട് അവധി പറയുന്നത്.


പിന്നീട് ഇടവേളയ്ക്കു ശേഷം താരം സീരിയലുകളിലും ചില ഷോകളിലും മാത്രമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ പ്രിയങ്ക ചോപ്ര നടത്തിയിരുന്നു . ഒരു സിനിമയിൽ അഭിനയിക്കാതെ ഡയറക്ടർ തൻറെ അടിവസ്ത്രം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു എന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. നേരിട്ടല്ല തന്റെ സ്റ്റൈലിസ്റ്റ് വഴിയാണ് കാര്യം അറിയിച്ചത് എന്നും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇത്തരത്തിൽ സിനിമ മേഖലയിൽ നിരവധി പരാതികളാണ് ദിനംതോറും ഉയർന്നു വരുന്നത്.

ഈ ഒരു പരാതിയിൽ നിന്നും സിനിമ മേഖലയ്ക്ക് ഒരു മോചനം ഇല്ലേ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള കാസ്റ്റിംഗ് കൗച്ച് തന്നെയാണല്ലോ സിനിമയിൽ നടക്കുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. അപ്പോൾ ചെറിയ താരങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

അന്ന് എന്താണ് ശരിക്കും സംഭവിച്ചത്, ആത്മഹത്യയ്ക്ക് ശ്രമിച്ച ആ ദിവസത്തെ കുറിച്ച് ശോഭ വിശ്വനാഥ്; ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ബിഗ്ബോസ്സ് താരം ശോഭയുടെ മറുപടി

in Entertainment


ബിഗ്ഗ് ബോസ് ഷോയില്‍ വന്നപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം വളരെ വ്യക്തമായി സംസാരിച്ച ആളാണ് ശോഭ വിശ്വനാഥ്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ കുറിച്ചും അന്ന് താരം പറഞ്ഞിരുന്നു. അതിലേക്ക് നയിച്ച സംഭവത്തെ കുറിച്ചും, അതില്‍ നിന്നെല്ലാം അതിജീവിച്ച് വന്നതിനെ കുറിച്ചുമാണ് ഇപ്പോള്‍ ശോഭ സംസാരിക്കുന്നത്.

ഒരു മയക്കു മരന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ എന്ന നിലയിലാണ് ശോഭ വിശ്വനാഥിന്റെ വാര്‍ത്തകള്‍ ആദ്യം പുറത്ത് വന്നത്. എന്നാല്‍ ആ കേസില്‍ താന്‍ നിരപരാധിയാണ് എന്ന്, കേസില്‍ കരുക്കിയതാണ് എന്ന് ശോഭ തെളിയിച്ചതോടെ പല സ്ത്രീകള്‍ക്കും കരുത്തായി അവൾ അറിയപ്പെട്ടു. വീവേഴ്‌സ് വില്ലേജ് എന്ന പേരില്‍ കയിത്തറി നെയിത്തുകാര്‍ക്ക് വേണ്ടി സംരംഭം ആരംഭിച്ച ശോഭ വീണ്ടും കരുത്താര്‍ജ്ജിക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ ശോഭയെ അടുത്തറിഞ്ഞത് പിന്നീട് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷമാണ്.

എല്ലാ സൗകര്യങ്ങളോടും കൂടെ ജനിച്ചു ജീവിച്ചു വളര്‍ന്ന ആളാണ് ഞാന്‍. എംബിഎ പാസായി നല്ല ഒരു ജോലിയില്‍ ഇരിക്കുമ്പോഴാണ് വിവാഹം കഴിഞ്ഞത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബം. ആദ്യ രാത്രിയില്‍ തന്നെ ഞാന്‍ അറിഞ്ഞു അദ്ദേഹം ആല്‍ക്കഹോളിക് ആണ് എന്ന്. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല.

പക്ഷെ ആ ജീവിതമാണ് എന്നെ ഇന്ന് കൂടുതല്‍ കരുത്തുള്ളവളാക്കിയത്. പിന്നീട് കള്ളക്കേസില്‍ കുരുങ്ങിയപ്പോഴും അതിനെ അതിജീവിക്കാനുള്ള ധൈര്യവും, ഞാന്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നതിന് കാരണവും ആ ജീവിതമാണ്. ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഞാന്‍ മരിച്ചു എന്നാണ് അന്ന് കരുതിയത്. ഇതുപോലെ എന്തോ പ്രശ്‌നം നടന്ന് വീട്ടുകാരെല്ലാം ഞങ്ങളഉടെ ഫ്‌ളാറ്റിലേക്ക് വന്ന ദിവസം ആയിരുന്നു. പ്രശ്‌നങ്ങളെ കുറിച്ച് എല്ലാം എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ സമയം ഞാന്‍ ഡൈനിങ് ടേബിളില്‍ ഇരിക്കുകയായിരുന്നു.

ഏത് സെക്കന്റിലാണ് ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല, എനിക്ക് മടുത്തു എന്ന് തോന്നിയത് എന്നറിയില്ല. ഞാന്‍ പതിയെ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് പോയി. ഷാളോ, സാരിയോ എന്താണ് കൈയ്യില്‍ കിട്ടിയത് എന്നറിയില്ല. അതുകൊണ്ട് ഞാന്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി. സ്റ്റൂള്‍ താഴെ വീണതിന്റെ ശബ്ദം കേട്ടാണ് എല്ലാവരും വന്നത്. ഒരു ചെറിയ ജാലകത്തിലൂടെ അവരെന്നെ കാണുകയും വാതില്‍ തള്ളിത്തുറന്ന് അകത്ത് കടക്കുകയും ചെയ്തു. മരണത്തെ ഞാന്‍ അന്ന് കണ്ടിരുന്നു.


കുറച്ച് കാലം അതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചു. വെള്ളം കുടിക്കാനൊന്നും പറ്റുമായിരുന്നില്ല. പക്ഷെ അതോടെ ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് ഒരുറപ്പ് കൊടുത്തു, ഇനി ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടി ഞാന്‍ ആത്മഹത്യ ചെയ്യില്ല എന്ന്. ഇന്ന് ഞാന്‍ സംസാരിക്കാന്‍ പോകുന്ന വേദികളിലെല്ലാം ഇക്കാര്യം സംസാരിക്കാറുണ്ട്. ആ ബന്ധത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്. അതിനിടയില്‍ പരിചയപ്പെട്ട ആള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത് നിരസ്സിച്ചതിന്റെ പേരില്‍ എന്റെ സ്ഥാപനത്തില്‍ മയക്ക് മരുന്ന് കൊണ്ടു വച്ച് എനിക്കെതിരെ കേസാക്കുകയായിരുന്നു.

നാനൂറ് ഗ്രാം മയക്ക് മരുന്നായത് കൊണ്ട് സ്റ്റേഷന്‍ ജാമ്യം കിട്ടി. അകത്ത് കിടക്കേണ്ടി വന്നില്ല. ഞാനല്ല ചെയ്തത് എന്ന് പറഞ്ഞിട്ടും, സിസിടിവി പരിശോധിക്കാന്‍ പറഞ്ഞിട്ടും നര്‍ക്കോട്ടിക്‌സ് വിഭാഗമോ പൊലീസുകാരോ അത് ചെയ്തില്ല. അവസാനം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി കേസ് തെളിയിക്കുകയായിരുന്നു. ആ കേസില്‍ എനിക്ക് പൂര്‍ണമായി നീതി കിട്ടി എന്ന് വിശ്വസിക്കുന്നില്ല. കാരണം പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ എനിക്കെന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു. ഇവിടെയുള്ള നിയമങ്ങളുടെ പോരായ്മയും,


അന്വേഷണത്തില്‍ വരുത്തുന്ന വീഴ്ചകളുമാണ് എന്നെ പോലുള്ള പല നിരപരാധികളും ശിക്ഷിക്കപ്പെടാന്‍ കാരണം. ആ സംഭവത്തിന് ശേഷം പലരുടെ കുടുംബവും എന്നെ വിളിച്ചിട്ടുണ്ട്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ കഴിയൂ എന്നാണ് അവരോടൊക്കെ പറഞ്ഞിട്ടുള്ളത്. വീവേഴ്‌സ് വില്ലേജിന്റെ പേരിലുള്ള തന്റെ കൈത്തറി സംരംഭം വളര്‍ത്തുന്ന തിരക്കിലാണ് ശോഭ ഇപ്പോള്‍. ഇപ്പോള്‍ ഇന്ത്യയില്‍ ഒട്ടുമിക്ക സെലിബ്രിറ്റികളും ശോഭയുടെ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്.


ഇന്റര്‍നാഷണല്‍ ലെവലില്‍ കൈത്തറി വസ്ത്രം റെഡ് കാര്‍പെറ്റില്‍ എത്തണം എന്നാണ് ആഗ്രഹം. അതിനിടയില്‍ വീണ്ടുമൊരു വിവാഹം ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അതിനുള്ള സാധ്യതയില്ല എന്നാണ് ശോഭ പറഞ്ഞത്. ആദ്യത്തെ ബന്ധം ഇനിയും ഡൈവോഴ്‌സ് ആയിട്ടില്ല. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണെങ്കിലും വിവാഹത്തിലേക്ക് പോകുമോ എന്നറിയില്ല. പക്ഷേ പറയാന്‍ പറ്റില്ല. ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന് എപ്പോഴെങ്കിലും തോന്നിക്കൂടായ്ക ഇല്ലല്ലോ എന്നാണ് ശോഭ പറയുന്നത്. എന്ത് തന്നെയായാലും വിവാഹം മുതല്‍ ഇതുവരെയുള്ള പതിമൂന്ന് വര്‍ഷത്തെ ജീവിതമാണ് എന്നെ ഞാനാക്കിയത് എന്ന ശോഭ ഉറച്ച് വിശ്വസിക്കുന്നു.

കാമുകനൊപ്പം സമയം ചിലവിടാൻ ഒയോ പോലെയുള്ള റൂം എടുക്കാൻ പോകുന്ന പെൺകുട്ടികൾ ഈ കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം !

in Entertainment

അപരിചിതരമാ യി ഇടപെടുന്നത് പൊതുവേ നമുക്ക് ഒട്ടും നല്ല കാര്യമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഹോട്ടൽ മുറികളിലും മറ്റും പെൺകുട്ടികൾ വളരെയധികം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അപകട സാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അപരിചിതമായി പെൺകുട്ടികൾ കൂടുതൽ അടുപ്പം ഉണ്ടാക്കരുത് എന്ന് മനസ്സിലാക്കി തരുന്ന ഒരു ലേഖനമാണ് ഇത്. ഇതിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ ഗുണകരമായി മാറുകയുള്ളൂ.

വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ ആൺകുട്ടികൾ പെൺകുട്ടികളെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോകാറുണ്ട്. പലപ്പോഴും ഇവർക്ക് കമിതാക്കൾ ആയിരിക്കാം. ഇത്തരത്തിൽ നിങ്ങളുടെ കണ്ണിന് ആരെയെങ്കിലും കാണുകയാണെങ്കിൽ തീർച്ചയായും അവരെക്കുറിച്ച് ഒരു സംശയം ഉണ്ടാകുമല്ലോ. ചില ആൺകുട്ടികൾക്ക് ഗൂഢമായ പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം എന്നും നിങ്ങൾ മനസ്സിലാക്കണം. പെൺകുട്ടികളുടെ വിശ്വാസവും ദുർബലതയുമൊക്കെ അവർ

ഒരുപക്ഷേ മുതലെടുക്കുന്നതായിരിക്കും . പുതിയ പരിചയക്കാരുമായി ആൺകുട്ടികളും പെൺകുട്ടികളും ആരുമായിക്കൊള്ളട്ടെ അവർ പരിചയം പുതുക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണ് വേണ്ടത് . ഒന്ന് വിശ്വസ്തരായ വ്യക്തികൾ ആണെന്ന് തോന്നിയാൽ പോലും നമ്മുടെ പേഴ്സണൽ വിവരങ്ങൾ ഒന്നും ആരോടും പങ്കിടാതിരിക്കുക. ഉദാഹരണമായി നമ്മൾ താമസിക്കുന്ന സ്ഥലത്തെ കുറിച്ചും പുതുതായി ആരെയെങ്കിലും കണ്ടുമുട്ടുന്നതിനെ കുറിച്ചും ഹോട്ടൽ മുറി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും

കുടുംബാംഗങ്ങൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ നിങ്ങൾ ഒരു അപരിചിരോട് സംസാരിക്കാതിരിക്കുക. ഇനി നിങ്ങൾ അയാളോട് ഇക്കാര്യങ്ങളൊക്കെ സംസാരിച്ചു എങ്കിൽ പോലും നിങ്ങളുടെ കുടുംബത്തിലുള്ളവരോട് നിങ്ങൾ എവിടെയാണ് എന്ന് വ്യക്തമായി തന്നെ അറിയിക്കുക . നിങ്ങളുടെ ലൊക്കേഷൻ വീട്ടിൽ തന്നെയുള്ള ഒരാൾക്ക് അറിയാമെന്നുണ്ടെങ്കിൽ അത് നല്ല രീതിയിൽ തന്നെ ഗുണം ചെയ്യും. അടുത്തത് നിങ്ങളുടെ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകണം എന്നതാണ് .

നിങ്ങളുടെ ക്ഷമയിൽ വിട്ടുവീഴ്ച ചെയ്യുകയോ നിങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി തോന്നുന്നതുമായ യാതൊരു കാര്യത്തിനും നിൽക്കാതിരിക്കുക. നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എന്ത് കാര്യം നിങ്ങൾക്ക് മുന്നിൽ സംഭവിച്ചാലും നിങ്ങൾ തീർച്ചയായും അതിനെതിരെ പ്രതികരിക്കുക. ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടു തന്നെ കൃത്യമായ മുൻകരുതലില്ലാതെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുമായി ഓൺലൈൻ പെയ്മെന്റുകൾ നടത്തുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .

അതിനാൽ തന്നെ ആ കാര്യങ്ങളിലും നന്നായി തന്നെ നിങ്ങൾ ശ്രദ്ധ നൽകുക. നിങ്ങളുടെ പാസ്സ്‌വേർഡ് പോലെയുള്ള കാര്യങ്ങൾ ഒരു കാരണവശാലും മറ്റൊരാൾക്ക് നിങ്ങൾ കൊടുക്കാൻ പാടില്ല. മാത്രമല്ല നിങ്ങൾ അത് മറ്റൊരാളുടെ മുൻപിൽ ഇരുന്നുകൊണ്ട് അയാളുടെ കാൺകെ ഫോണിൽ അടിക്കുവാനും പാടില്ല. ഒരു പരിധിയിൽ കവിഞ്ഞ് അപരിചിതരെ വിശ്വസിക്കാതിരിക്കുക എന്നതാണ് മുഖ്യമായ കാര്യം. എല്ലാവരും ഒരേ രീതിയിലുള്ളവരാവണമെന്നില്ല . എങ്കിലും നമ്മുടെ സുരക്ഷ നമ്മൾ തന്നെ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.

സന്തോഷ് പണ്ഡിറ്റിനും പങ്കുണ്ട് ഇന്ന് സിനിമാ ലോകത്ത് വന്ന മാറ്റങ്ങൾക്ക് – അജു വർഗീസ്

in Entertainment

സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് നടൻ അജു വർ​ഗീസ് രം​ഗത്ത്. മലയാളികൾക്ക് സിനിമ ചെയ്യാൻ ധൈര്യം തന്നത് സന്തോഷ് പണ്ഡിറ്റാണെന്നാണ് അജു പറയുന്നത്. പരിശ്രമിക്കുന്ന വ്യക്തികളോട് എനിക്ക് നല്ല ബഹുമാനമാണ്. അദ്ദേഹം എന്ത് ചെയ്തു, എത്ര വലിപ്പം ചെയ്തു എന്നതിലല്ല. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അദ്ദേഹം എടുത്തിട്ടുണ്ടോ എന്നാണ് നോക്കുന്നത്.

ആർക്കും സിനിമ ചെയ്യാം എന്ന് ധൈര്യം തന്നതിൽ ഒരു പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സിനിമ ചെയ്ത് തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം. അദ്ദേഹം സിനിമ ഇറക്കുമ്പോൾ സോഷ്യൽമീഡിയ ഒന്നും ഇന്നത്തെ അത്രയും സജീവമല്ല. അത് ചെയ്ത് ധൈര്യം കിട്ടിയപ്പോൾ മുതലാണ് മൊബൈൽ ഫോണിൽ വരെ സിനിമ ചെയ്യാൻ തുടങ്ങുന്നത്”- അജു വർ​ഗീസ് പറഞ്ഞു.

2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന താരമാണ് അജു വർഗീസ് . തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള സിനിമകൾ നടന് ജനപ്രീതി നേടിക്കൊടുത്തു. കരിയറിൽ ഉയർച്ച താഴ്ചകൾ അജുവിന് ഒരുപോലെ വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ ആണ് അജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ആ സിനിമ എന്റെ കരിയർ ഇല്ലാതാക്കി, പിന്നീടിങ്ങോട്ട് സംഭവിച്ചത്; മോഹൻലാലിന്റെ നായികയായി അഭിനയിച്ച അർച്ചന പറയുന്നു

in Entertainment

അർച്ചന ശാസ്ത്രി ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. പ്രധാനമായും തെലുങ്ക് സിനിമയിലും കുറച്ച് തമിഴ്, കന്നഡ, മലയാളം സിനിമകളിലും അഭിനയിച്ചതിലൂടെ താരം അറിയപ്പെടുന്നു. തപനയിൽ വേദയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തൻ്റെ സ്റ്റേജ് നാമം അർച്ചന എന്നാക്കി മാറ്റി, അതിലൂടെ താരം കൂടുതൽ അറിയപ്പെടുന്നു. നേനു, നുവ്വോസ്തനൻ്റെ നേനോഡൻ്റാന, ആ ദിനഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

മോഡലായി കരിയർ ആരംഭിച്ച അവർ പിന്നീട് സിനിമാ രംഗത്തേക്ക് കടന്നു. 2004-ൽ തപന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. ബിഗ് ബോസ് തെലുങ്ക് സീസൺ 1 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബിഗ് ബോസ് തെലുങ്ക് അർച്ചന. നുവ്വോസ്തനൻ്റെ നേനോദന്താന, കോകില, പ്രേമതോ നുവ്വു വസ്തവാനി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അവസാനമായി കണ്ടത് ഹിന്ദി ചിത്രം ദി ഫൈനൽ എക്സിറ്റ്.


വിവിധ പ്രകടനങ്ങളിൽ തൻ്റെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ച താരം പരിശീലനം ലഭിച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ പരിശീലനം നേടിയ താരം സാംസ്കാരിക പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതരിപ്പിച്ചിട്ടുണ്ട്. തൻ്റെ അഭിനയ ജീവിതത്തിന് പുറമെ, പരസ്യങ്ങളിലും ബ്രാൻഡ് അംഗീകാരങ്ങളിലും താരം ബന്ധപ്പെട്ടിരുന്നു. വിവിധ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ താരം ഇടം നേടിയിട്ടുണ്ട്.

കൂടാതെ താരം നിരവധി ബ്രാൻഡുകളുടെ അംബാസഡറായിരുന്നു. താരത്തിന്റെ ആകർഷണീയതയും സ്‌ക്രീൻ സാന്നിധ്യവും താരത്തെ എൻഡോഴ്‌സ്‌മെൻ്റ് കാമ്പെയ്‌നുകളുടെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറ്റി. നുവുവൊസ്തന്റെ നെനൊഡന്റെ എന്നാ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്.

ആദ്യത്തെ രണ്ട് മൂന്ന് സിനിമകളിൽ നായികയായി അഭിനയിച്ച ശേഷം ‘നുവുവൊസ്തന്റെ നെനൊഡന്റെ’ എന്ന സിനിമയിൽ നായികയുടെ സഹോദരിയുടെ വേഷമാണ് താരം ചെയ്തത്. ഈ സിനിമ ചെയ്തതാണ് തന്റെ കരിയറിനെ തകർത്തതെന്ന് ആണിപ്പോൾ താരം പറഞ്ഞത്. ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ നായികയായി തനിക്ക് അവസരങ്ങൾ ലഭിച്ചേനെ എന്നും താരം പറയുന്നു.

നായികാ റോളുകൾക്ക് പകരം സഹനടീ വേഷങ്ങളാണ് തനിക്ക് പിന്നീട് ലഭിച്ചതെന്നും താരം വ്യക്തമാക്കി. മൈത്രി എന്ന കന്നഡ സിനിമയിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷം താരം ചെയ്തിട്ടുണ്ട്. മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷം ചെയ്തത്. മലയാളത്തിൽ ലങ്ക എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയ വൈഭവം തന്നെയാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചിരുന്നത്.

കരിയറിലെടുക്കുന്ന തെറ്റായ തീരുമാനങ്ങൾ പലപ്പോഴും ഉയർച്ചയിലേക്ക് പോകുന്ന കരിയറിനെ കുത്തനെ താഴേക്ക് തള്ളി വിടാനും പിന്നീട് വിജയ സിനിമകളും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. അത്തരത്തിൽ ഒരു തീരുമാനമായിരുന്നു ഈ സിനിമയിലെ അഭിനയം എന്നാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ്.

ചന്ദനത്തിന്റെ മണമാണ് ലാലേട്ടൻ വരുമ്പോൾ , ഗന്ധർവൻ വരുന്ന പോലെ- അന്ന രാജൻ പറഞ്ഞവാക്കുകൾ ഏട്ടൻ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്..

in Entertainment

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് താരം. അങ്കമാലി ഡയറീസിലെ

കഥാപാത്രത്തെ ആളുകൾ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ മമ്മൂക്ക തുടങ്ങിയ
താരങ്ങൾക്കൊപ്പമെല്ലാം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് അന്ന പറയുന്നു. ലാലേട്ടൻ ലൊക്കേഷനിലേക്ക് വന്നപ്പോൾ ഒരു ഗന്ധർവൻ വന്ന ഫീലായിരുന്നെന്നാണ് അന്ന പറയുന്നത്. അന്നയുടെ

വാക്കുകൾ ഇങ്ങനെ. മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മൾ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പിൽ. എന്നാലും അദ്ദേഹം അങ്ങനെയാണ്. ഒരിക്കൽ സെറ്റിൽ അദ്ദേഹം ഇരിക്കുകയാണ്.
ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റു. അത് കാണുമ്പൊൾ നമ്മൾ ഒന്ന് ഞെട്ടും.

നമ്മളെ കണ്ടിട്ട് തന്നെയാണോ ഞാൻ ബാക്കിലൊക്കെ നോക്കി വേറെ ആരെങ്കിലുമുണ്ടോയെന്ന്. അത്രയും ഡൗൺ ടു എർത്തായ ആളാണ്. അയ്യോ മമ്മൂക്ക ഇരിക്കെന്ന് നമ്മൾ പറഞ്ഞുപോകും… അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടിയായിരുന്നു. ’ എനിക്ക് ലാലേട്ടന്റെ


അടുത്ത് അത്രയും പേടിയുണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ കാലിങ്ങനെ വിറച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. അപ്പോൾ നമ്മൾ റിലാക്‌സ് ചെയ്യും.

ഇന്നസെന്റ് ചേട്ടനും അങ്ങനെ തന്നെയാണ്. വളരെ സീരിയസായ കാര്യങ്ങളാണെങ്കിലും പറയുന്നത് അത്രയും
കോമഡിയായിരിക്കും. നമ്മൾ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും. അദ്ദേഹം എല്ലാ കാര്യങ്ങളും കോമിക്ക് രീതിയിലാണ് അവതരിപ്പിക്കുക. ഭയങ്കര വൈബ് കൊണ്ട് വരും. ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ

തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്. നമ്മൾക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടൻ വരുന്നുവെന്ന് ഇങ്ങനെ അറിഞ്ഞപ്പോൾ കാത്തിരിക്കുകയാണ്. ജസ്റ്റ് ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു

ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ. നമ്മൾക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേർഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോൾ ഒരു ഭയങ്കര എനർജിയാണ് നമ്മൾക്ക് കിട്ടുക. എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടൻ കയറി വരുമ്പോൾ ഒരു പോസിറ്റിവ് വൈബാണെന്ന് അത് സത്യമാണ്.

ആ പതിനഞ്ച് വയസ്സുകാരിയോട് ഇന്ന് എനിക്ക് പറയാനുള്ളത്, ജീവിതത്തില്‍ ഇതുവരെ പഠിച്ച 8 കാര്യങ്ങള്‍ എണ്ണി പറഞ്ഞ് അശ്വതി ശ്രീകാന്ത്; ഇത് നിങ്ങള്‍ക്കും ഉപകാരപ്പെടും!

in Entertainment


ജീവിതത്തില്‍ താന്‍ പഠിച്ചതും, അറിഞ്ഞതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരം പങ്കുവയ്ക്കുന്നയാളാണ് അശ്വതി ശ്രീകാന്ത്. ഒരു വയസ്സ് കൂടെ കൂടിയപ്പോള്‍, ബാല്യത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ, എന്നാല്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്ന ചില കാര്യങ്ങളെ കുറിച്ച് നടി സംസാരിക്കുന്നു.

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചതാണ് അശ്വതി ശ്രീകാന്ത്. അന്നേ അശ്വചിയുടെ വാക്ക് ചാതുര്യത്തെ കുറിച്ചും, സംസാരത്തിലെ വ്യക്തതയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന് മലയാള സിനിമയിലെ ലിറിക്‌സിസ്റ്റും, ചക്കപ്പഴം പരമ്പരയിസൂടെ മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും ഒക്കെയാണ് അശ്വതി. മോട്ടിവേഷന്‍ സ്പീക്കര്‍ കൂടെയാണ് എന്നത് മാറ്റി നിര്‍ത്താന്‍ കഴിയില്ല.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും പോസ്റ്റീവ് ആയിട്ടുള്ള, മോട്ടിവേഷന്‍സ് അശ്വതി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം. പ്രായം ഒരു വര്‍ഷം കൂടെ മുന്നോട്ട് പോയപ്പോള്‍, ജീവിതത്തില്‍ പടിച്ച ചില കാര്യങ്ങളെ കുറിച്ച് അശ്വതി സംസാരിക്കുന്നു. ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അശ്വതി പങ്കുവച്ചിരിയ്ക്കുന്നത്.

1- അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
2- സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും.

3- എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, അത് നടക്കില്ല !
4- കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം.
5- ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്. വ്യക്തികള്‍ പോലും.

6- നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാന്‍ പഠിക്കണം.
7- നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്.
8- സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സന്തോഷമുള്ള മനുഷ്യര്‍ക്കേ അത് പങ്കു വയ്ക്കാന്‍ കഴിയു.


എന്നിങ്ങനെയാണ് അശ്വതിയുടെ എട്ട് പോയിന്റുകള്‍. ഇത് അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകള്‍ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റിയ കാര്യങ്ങള്‍ മാത്രമാണ് എന്ന ഒരു ഡിസ്‌ക്ലൈമറും നടി അവസാനം പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം പിറന്നാള്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയും പറഞ്ഞു.

1 11 12 13 14 15 30
Go to Top